ആലുവ: യാത്രാക്ലേശം രൂക്ഷമായ ആലുവ-പറവൂർ ദേശസാത്കൃത റൂട്ടിൽ സ്ഥിരം യാത്രക്കാർക്ക് ആശ്വാസമായായി 24 ലിമിറ്റഡ് സ്റ്റോപ്പ് ബസ് സർവീസുകൾ ആരംഭിക്കുന്നു. 23 ന് പുലർച്ചെ അഞ്ചിന് ആദ്യ സർവീസ് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കും.
ആകെ 48 സർവീസുകളാണ് പ്രതിദിനം ഉണ്ടാകുക. ആലുവയിൽ നിന്നും പറവൂരിൽ നിന്നും 24 വീതമാണ് ബസുകൾ പുറപ്പെടുക. പ്രധാന സ്റ്റോപ്പുകളിൽ മാത്രമാണ് ബസ് നിർത്തുന്നതെങ്കിലും ഓർഡിനറി ബസ് ചാർജ് തന്നെയായിരിക്കും.

ഇതിനിടയിൽ ടൗൺ ടു ടൗൺ ബസ് സർവീസും ആരംഭിക്കണമെന്നാവശ്യവും ശക്തമായിട്ടുണ്ട്. നോർത്ത് പറവൂരിൽ നിന്ന് ആലുവ മേഖലയിൽ തൊഴിലിനായും വിദ്യാഭ്യാസത്തിനായും ദിവസവും യാത്ര ചെയ്യേണ്ടി വരുന്നവർക്ക് വലിയ അനുഗ്രഹമായിരുന്നു ടൗൺ ടു ടൗൺ ബസുകൾ. സ്ഥിരം യാത്രക്കാർ കുറയുന്നുവെന്ന കാരണമാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. നിലവിൽ രാവിലെയും വൈകിട്ടും മാത്രമാണ് രണ്ട് ടൗൺ ലിമിറ്റ് സർവ്വീസുകൾ ഓടുന്നത്.

പറവൂർ-കരിങ്ങാം തുരുത്ത്-തത്തപ്പിള്ളി-കൊങ്ങോർപ്പിള്ളി സർക്കുലർ, കയന്‍റിക്കര, മുപ്പത്തടം വഴി കളമശേരി, വയൽക്കര-അടുവാശേരി-കുന്നുകര - അത്താണി എന്നീ സ്ഥലങ്ങളെ ബന്ധപ്പെടുത്തി തൃശൂരിലേക്ക് ദീർഘദൂര സർവീസ് എന്നീ ബസ് സർവീസുകളും കെഎസ്ആർടിസി പരിഗണിക്കുന്നുണ്ട്. യാത്രാദുരിതത്തെക്കുറിച്ച് "ദീപിക'യാണ് ജനപ്രതിനിധികളുടെ ശ്രദ്ധയിൽക്കൊണ്ടുവന്നത്.