കൊച്ചി: ജില്ലയില്‍ മഴയുടെ തീവ്രത കുറയുന്നു. രണ്ട് ദിവസത്തോളമായി തീരദേശത്തും മഴയ്ക്ക് ശമനം വന്നതോടെ വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള ദുരിതത്തിന് നേരിയ ആശ്വാസമായി.

തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട് മഴ കുറഞ്ഞതോടെ ഒഴിഞ്ഞു തുടങ്ങി. വെള്ളപ്പൊക്ക മുന്നറിയിപ്പിലേക്ക് ഉയര്‍ന്ന ജില്ലയിലെ പുഴകളിലെ ജലനിരപ്പും സാധാരണ നിലയിലേക്ക് മടങ്ങുകയണ്.

കഴിഞ്ഞ 20 ദിവസത്തിനിടെ ജില്ലയില്‍ 439.1 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. കാലവസ്ഥ കേന്ദ്രങ്ങളുടെ കണക്കനുസരിച്ച് ഇതുവരെ പെയ്ത മഴയില്‍ അഞ്ച് ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഈ കാലയളവില്‍ 462.2 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിക്കേണ്ടിയിരുന്നത്. ഇന്നലെ ആലുവ - 15.0 മില്ലി മീറ്റര്‍, കൊച്ചി -20.2 മില്ലി മീറ്റര്‍, എറണാകുളം സൗത്ത് -14.0 മില്ലി മീറ്റര്‍, സിയാല്‍ -9.0 മില്ലി മീറ്റര്‍, പിറവം -14.3 മില്ലി മീറ്റര്‍, പെരുമ്പാവൂര്‍ -9.0 മില്ലി മീറ്റര്‍ എന്നിങ്ങനെയാണ് വിവിധയിടങ്ങളിൽ പെയ്ത മഴയുടെ അളവ്.

വെള്ളക്കെട്ട് ഒഴിഞ്ഞതോടെ വീടുകളിലടക്കം വെള്ളം കയറിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വീടുകള്‍ തകര്‍ന്നവര്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള തയാറെടുപ്പിലാണ്.