ചാലക്കുടി: കെഎസ്ആർടിസി ബസിൽ യാത്രക്കാരന് രക്ഷകരായി ജീവനക്കാർ. "മലക്കപ്പാറ - ചാലക്കുടി റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരാണ് അസുഖം ബാധിച്ച യാത്രക്കാരനെ ബസിൽ ആശുപത്രിയിലെത്തിച്ചത്.

കൊന്നക്കുഴിക്ക് സമീപം ചാട്ടുകല്ല് സ്റ്റോപ്പിൽ നിന്നാണ് 73കാരനായ കൊന്നക്കുഴി കള്ളിയത്ത് പറമ്പിൽ ജോണിയും ഭാര്യയും ബസിൽ കയറിയത്. ഏതാനും സമയം കഴിഞ്ഞപ്പോൾ ജോണിക്ക് അവശത അനുഭവപ്പെട്ടു തുടങ്ങി. അധികം വൈകാതെ ജോണി കുഴഞ്ഞുവീണു. സംഭവം ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ഷാജൻ ഉടൻ തന്നെ ജോണിയ്ക്കു പ്രഥമശുശ്രൂഷ നൽകി. പിന്നാലെ പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജോലികഴിഞ്ഞ് മടങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരായ രണ്ട് നഴ്സുമാരും സഹായത്തിനെത്തി.

ഇതിനിടയിൽ ആംബുലൻസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ ബസ് ഡ്രൈവർ അതിവേഗത്തിൽ ചാലക്കുടി സെന്‍റ്് ജെയിംസ് ആശുപത്രിയിലേക്ക് എത്തിച്ചു. പല സ്റ്റോപ്പുകളിലും ഇറങ്ങേണ്ട യാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും അവരാരും സ്റ്റോപ്പുകളിൽ ഇറങ്ങാതെ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ സഹകരിച്ചതും ജോണിയുടെ ജീവൻ രക്ഷിക്കാൻ തുണയായി.

ചാലക്കുടി ഡിപ്പോയിലെ കണ്ടക്ടർ ഷൊർണൂർ കവളപ്പാറ സ്വദേശി ഷാജിന്‍റേയും ആമ്പല്ലൂർ സ്വദേശി ഡ്രൈവർ ഷിമിലിന്‍റേയും നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം. രോഗിയെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചശേഷം ബസ് ഡിപ്പോയിലേക്ക് മടങ്ങി. യാത്രക്കാർ ചാലക്കുടിയിൽ നിന്നും അടുത്ത ബസിൽ വീടുകളിലേക്കുപോയി. ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിത ഇടപെടൽ മൂലം വയോധികന്‍റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.