തൃശൂർ: ജില്ലയിൽ ശക്തമായി തുടരുന്ന മഴയിൽ 23 വീടുകൾ ഭാഗികമായും മൂന്നു വീടുകൾ പൂർണമായും തകർന്നു. തലപ്പിള്ളി താലൂക്കിൽ നാലും മുകുന്ദപുരത്ത് രണ്ടും കുന്നംകുളത്ത് എട്ടും തൃശൂരിൽ നാലും കൊടുങ്ങല്ലൂരിൽ രണ്ടും ചാവക്കാട് മൂന്നും വീടുകളാണ് ഭാഗികമായി തകർന്നത്. തൃശൂർ താലൂക്കിൽ രണ്ടും തലപ്പിള്ളിയിൽ ഒരു വീടും പൂർണമായി തകർന്നിട്ടുണ്ട്.

ചാലക്കുടി താലൂക്കിൽ ഒരു കിണർ ഇടിഞ്ഞുതാണു. ജില്ലയിലെ എല്ലാ താലൂക്ക് കേന്ദ്രപരിധിയിലും ശക്തമായ മഴ ലഭിച്ചു. നിലവിലുള്ള 16 ദുരിതാശ്വാസക്യാന്പുകളിൽ 116 കുടുംബങ്ങളാണുള്ളത്. 337 പേരാണ് ക്യാന്പുകളിൽ ആകെയുള്ളത്. ഇതിൽ 110 പുരുഷൻമാരും 146 സ്ത്രീകളുമുണ്ട്. 81 കുട്ടികളും.