ചാവക്കാട്: നിർമാണത്തിനിടയിൽ വിള്ളൽവീണ ദേശീയപാത 66ലെ കുഴികൾ വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയായി. എടക്കഴിയൂര്‍ സലഫി മസ്ജിദിനു വടക്ക് സര്‍വീസ് റേഡിനോട് ചേര്‍ന്ന് രൂപപ്പെട്ട വലിയ കുഴി അപകടം ക്ഷണിച്ചു വരുത്തുന്ന കെണിയായി.

കാന നിര്‍മാണം വന്നെത്തിനില്‍ക്കുന്ന സ്ഥലത്താണ് കുഴി. സമീപത്തെ ട്രാസ് ഫോര്‍മറും കുഴിയിലെ വെള്ളകെട്ടില്‍ അകപെട്ടിരിക്കുകയാണ്. അപകട സൂചനയായി ദേശീയപാത അധികൃതര്‍ ഒരു പിവിസി പൈപ്പ് കുത്തിവെച്ചതല്ലാതെ മറ്റു സുരക്ഷാ വലയങ്ങളൊന്നുമില്ല.

ആയിരക്കണക്കിനു ചെറുതും വലുതുമായ വാഹനങ്ങളാണ് ഇതിലെ കടന്നുപോകുന്നത്.
സീതിസാഹിബ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ നൂറുകണക്കിനു വിദ്യാര്‍ഥികളും, മറ്റു ജനങ്ങളും ഇതുവഴിയാണ് പോകുന്നത്.

മഴശക്തമായാല്‍ കുഴിയും, റോഡും, വെള്ളകെട്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. കാന നിര്‍മാണത്തിന്‍റെ കൂര്‍ത്ത കമ്പികളും ഉയര്‍ന്നു നില്‍ക്കുന്നതു ഭീഷണിയാണ് .