തൃക്കൂർ: കല്ലൂരിലെ അപകട വളവില്‍ നിയന്ത്രണംവിട്ട കാര്‍ കാനയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം. കല്ലൂര്‍ നായരങ്ങാടി ഭാഗത്തുനിന്ന് വന്നിരുന്ന കാര്‍ നിയന്ത്രണം വിട്ട് കാനയിലേക്ക് മറിയുകയായിരുന്നു. കാറിന്‍റെ ഒരു ഭാഗം കാനയില്‍ വീണ നിലയിലാണ്. കല്ലൂര്‍ സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

ഈ ഭാഗത്തെ റോഡിന്‍റെ അശാസ്ത്രീയതയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന ആക്ഷേപമുണ്ട്.നിരവധി അപകടങ്ങളാണ് അടുത്തകാലത്തായി ഇവിടെ സംഭവിച്ചത്. മുന്‍പുണ്ടായ അപകടത്തില്‍ തകര്‍ന്ന കലുങ്കിന്‍റെ സംരക്ഷണഭിത്തി ഇതുവരെ പുനര്‍നിര്‍മിച്ചിട്ടില്ല.

കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ജില്ലയിലെ ആദ്യത്തെ റോഡാണിത്. കൊടുംവളവുള്ള ഈ ഭാഗത്ത് റോഡ് ചെരിഞ്ഞ രീതിയില്‍ നിര്‍മിച്ചതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന ആക്ഷേപമുണ്ട്. റോഡിന്‍റെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൃക്കൂര്‍ പഞ്ചായത്തംഗം സലീഷ് ചെമ്പാറ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ലെന്നും പറയുന്നു.