കൊരട്ടി: തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക്ക്‌രോഗാശുപത്രിയിലെ അന്തേവാസികൾ നിലവിൽ താമസിക്കുന്ന കെട്ടിടങ്ങൾ ജീർണാവസ്ഥയിലായതിനാൽ പുതുതായി നിർമിച്ച ഐപി ബ്ലോക്കിന്‍റെ ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ മാറ്റി പാർപ്പിക്കാൻ ജില്ലാ കളക്ടറുടെ അനുമതി.

അന്തേവാസികളുടെ സുരക്ഷയാണ് മുഖ്യമെന്നും പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിന് കളക്ടർ കത്ത് നൽകിയിട്ടുണ്ട്.

കാലവർഷം കടുത്തതോടെ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ദുരിതം പേറിയാണ് അന്തേവാസികൾ കഴിയുന്നതെന്ന് കാണിച്ച് ഗ്രാമപഞ്ചായത്തും ആശുപത്രി അധികൃതരും കളക്ടർക്ക് കത്ത് നൽകിയിരുന്നു. രണ്ടാഴ്ച മുമ്പുണ്ടായ കാറ്റിലും മഴയിലും ഇവർ താമസിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മരം വീണിരുന്നു.

17 കോടി രൂപ വിനിയോഗിച്ച് സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം താമസിക്കാൻ രണ്ടു ബ്ലോക്കുകളായാണ് പുതിയ ഐപി വിഭാഗം നിർമിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയായെങ്കിലും അഗ്നി സുരക്ഷാ സംവിധാനം ഇനിയും ഒരുക്കിയിട്ടില്ല.

പുരുഷന്മാർക്കായി നിർമിച്ച ബ്ലോക്കിന്‍റെ ഇലക്ട്രിക്കൽ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഭാഗത്തെ പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് കാലതാമസം നേരിടുന്നത്.

പുരുഷ വാർഡിലേക്ക് ഫയർ ഡിപ്പാർട്ട്മെന്‍റിൽ നിന്നും അനുവാദം വാങ്ങി താൽക്കാലികമായി പ്രവർത്തിക്കാമെന്ന എക്സിക്യൂട്ടീവ് എൻജിനീയറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഇവിടേക്ക് അന്തേവാസികള മാറ്റി പാർപ്പിക്കാൻ കളക്ടർ അനുമതി നൽകിയിരിക്കുന്നത്.