വടക്കാഞ്ചേരി: നഗരസഭയിലെ മുണ്ടത്തിക്കോട് പ്രദേശത്ത് ജനങ്ങളെ ദുരിതത്തിലാക്കി ആഫ്രിക്കൻ ഒച്ച്.

39, 40, 41 ഡിവിഷനുകളിൽ അഞ്ചുവർഷം മുൻപാണ് ആഫ്രിക്കൻ ഒച്ചിനെ കണ്ടുതുടങ്ങിയത്. ഇപ്പോൾ പ്രദേശത്ത് ലക്ഷക്കണക്കിന് ഒച്ചുകളാണുള്ളത്. ഇവ തെങ്ങും കവുങ്ങും തുടങ്ങി പച്ചക്കറികൾ, വാഴ എന്നിവയും മറ്റെല്ലാ കൃഷികളും നശിപ്പിക്കുകയാണ്. വീട്ടിനകത്തേക്കും ഇവയുടെ ശല്യം വ്യാപിച്ചിരിക്കുകയാണ്. നിരവധിതവണ സർക്കാരിലും നഗരസഭയിലും കൃഷിഭവനിലും പരാതിനൽകിയെങ്കിലും ഒച്ചുകളെ കാണുന്നസ്ഥലത്ത് ഉപ്പിട്ടാൽ മതി നശിച്ചുപോകുമെന്നാണ് മറുപടി ലഭിച്ചത്. ജനങ്ങൾ ഉപ്പിട്ട് നശിപ്പിക്കാൻനോക്കിയിട്ടും എണ്ണം കൂടുകയല്ലാതെ കുറയുന്നില്ല.

ഈ സാഹചര്യത്തിൽ കൗൺസിലർമാരായ കെ. അജിത്കുമാർ, രമണി പ്രേമദാസൻ, കെ.എൻ. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരുംചേർന്ന് ജനകീയ ആഫ്രിക്കൻ ഒച്ച് നിർമാർജന പരിപാടിക്ക് തുടക്കംകുറിച്ചു.

ഇതിനുശേഷവും ഒച്ച് ശല്യം കുറഞ്ഞില്ലെങ്കിൽ സർക്കാർ കർഷകർക്കും സ്ഥലവാസികൾക്കും സഹായം ലഭ്യമാക്കുകയും ഒച്ചിനെ നശിപ്പിക്കാൻ കർമപദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്യണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.