ഗുരുവായൂർ: കോടികളുടെ തട്ടിപ്പുനടത്തിയ കേസിൽ ഫാം ഫെഡ് ചെയർമാൻ സി. രാജേഷ് പിള്ള, എംഡി അഖിൻ ഫ്രാൻസിസ് എന്നിവരെ ഗുരുവായൂർ ടെമ്പിൾ പോലീസ് കസ്റ്റഡിയിൽവാങ്ങി തെളിവെടുപ്പുനടത്തി.

കിഴക്കേനടയിൽ റെയിൽവേ മേൽപ്പാലത്തിന് സമീപമുള്ള ബ്രാഞ്ചിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെനിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും സ്ഥാപനത്തിന്‍റെ വിവിധ സീലുകളും പോലീസ് കണ്ടെടുത്തു. പ്രതികളെ ഇന്ന് എറണാകുളം കിന്‌ഫ്രപാർക്കിലെ റീജണൽ ഓഫീസിൽ എത്തിച്ചു കൂടുതൽ തെളിവെടുപ്പ് നടത്തും. തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം തിങ്കളാഴ്ച ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

നിക്ഷേപ തട്ടിപ്പ് നടത്തിയതിന് ഫാം ഫെഡിനെതിരെ 68 പരാതികളാണ് ടെമ്പിൾ പോലീസിലുള്ളത്. 19 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇതുവരെയുള്ള പരാതി. ഗുരുവായൂർ ബ്രാഞ്ചിൽമാത്രം ആയിരത്തിലധികം അംഗങ്ങളുണ്ട്. ഇരുപതിനായിരംരൂപ മുതൽ മൂന്നരക്കോടി വരെയാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന്‍റെ ഭാഗമായി ഡയറക്ടർമാരായ രാജേഷ് പിള്ളയുടെ ഭാര്യ ധന്യ, അഖിൻ ഫ്രാൻസിന്‍റെ ഭാര്യ ഷിനി എന്നിവരേയും കേസിൽ പ്രതിചേർക്കുമെന്ന് ടെമ്പിൾ എസ്എച്ച്ഒ ജി. അജയകുമാർ പറഞ്ഞു. ഇവരുടെ മുൻകൂർ ജാമ്യവ്യവസ്ഥ അവസാനിക്കുന്ന മുറയ്ക്ക് പോലീസ് അറസ്റ്റ് രേഖപ്പെടുത്തും. ആവശ്യമെങ്കിൽ മറ്റ് രണ്ട് ഡയറക്ടർമാരെയും കേസിൽ ഉൾപ്പെടുത്തും.