തൃശൂർ: തൃശൂർ റൂറൽ പോലീസ് നടപ്പാക്കിയ ഓപ്പറേഷൻ ഗ്രേ ഹണ്ടിൽ ഈ മാസം ഒന്നു മുതൽ 12 വരെ 218 പേരെ അറസ്റ്റ് ചെയ്തു.

ജില്ലയിലെ വിവിധ കേസുകളിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള വാറണ്ട് പുറപ്പെടുവിച്ച പ്രതികളെയും, ദീർഘകാലം കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുന്ന പിടികിട്ടാപ്പുള്ളി വാറണ്ടുള്ള പ്രതികളെയും പിടികൂടുന്നതിനായി തൃശൂർ റൂറൽ എസ് പി ബി.കൃഷ്ണകുമാറിന്‍റെ നിർദേശപ്രകാരം തൃശൂർ റൂറൽ പോലീസ് ആണ് സ്പെഷ്യൽ ഡ്രൈവായി ഓപ്പറേഷൻ ഗ്രേ ഹണ്ട് നടത്തിയത്.

കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ജാമ്യമില്ലാ വാറണ്ടുള്ള 16 പ്രതികളെയും, കോടതിയുടെ ശിക്ഷാവിധി അനുസരിക്കാതെ മുങ്ങിനടന്നിരുന്ന ജാമ്യമില്ലാ വാറണ്ടുള്ള അഞ്ചു പ്രതികളെയും, ജാമ്യമില്ലാ വാറണ്ടിൽ ഹാജരാകാതെ മുങ്ങിനടന്നിരുന്ന മറ്റ് 197 പ്രതികളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ വിവിധ കോടതികളിൽ ഹാജരാക്കിയത്.

കൈപ്പമംഗലത്തുനിന്ന് 32 പേരെയും ഇരിങ്ങാലക്കുടയിൽനിന്ന് 17 പേരെയും കാട്ടൂരിൽനിന്ന് 11 പ്രതികളെയും പിടികൂടി. ആളൂർ-4, അന്തിക്കാട്-5, അതിരപ്പള്ളി- 7, ചാലക്കുടി- 16, കൊടകര- 6, ചേർപ്പ്- 20, വെള്ളിക്കുളങ്ങര- 4, കൊരട്ടി- 13, മാള- 22, വാടാനപ്പിള്ളി- 6, വലപ്പാട്- 10, പുതുക്കാട്- 12, കൊടുങ്ങല്ലൂർ- 19, മതിലകം- 14 എന്നിങ്ങനെയാണ് ബാക്കി അറസ്റ്റ്.

ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാർ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ അതാത് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരാണ് പ്രതികളെ പിടികൂടിയത്.