കാടുകുറ്റി: ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതുമൂലം കാടുകുറ്റി പഞ്ചായത്തിലെ ഗ്രാമീണ - പൊതുമരാമത്ത് റോഡുകൾ തകരുന്നുവെന്നും ഭാരവണ്ടികളും എയർബസുകളും ഇതിലുടെ കടത്തിവിടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽ പ്രതിഷേധ ധർണ.

വാട്ടർ അഥോറിറ്റി കുഴിച്ച കുഴികളിൽ രാത്രികാലങ്ങളിൽ വലിയ വാഹനങ്ങളുടെ ടയറുകൾ താഴുന്നതായും ഇന്‍റർനെറ്റ്, കേബിൾ ടി.വി, സർവീസ് വയറുകൾ എന്നിവ വാഹനങ്ങളിൽ കുടുങ്ങി പൊട്ടിവീഴുന്നതായും സമരക്കാർ ചൂണ്ടിക്കാട്ടി.

ഇതുസംബന്ധിച്ച് പ്രദേശവാസികൾ ഒപ്പിട്ട പരാതി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനും സെക്രട്ടറിക്കും കൈമാറി. ജയൻ ജോസഫ് പട്ടത്ത് ധർണ ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തോമസ് ഐ. കണ്ണത്ത് മുഖ്യപ്രഭാഷണം നടത്തി.

സിയോൺ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജിജോ, പയസ് പാറയിൽ, ഷിബു വട്ടോലി, എം.ആർ.ഡേവീസ്, ബിനോജ് കെ.ജോസ്, ലോനച്ചൻ അമ്പൂക്കൻ, ജോർജ് പാറയിൽ, മാൽക്കം എന്നിവർ പ്രസംഗിച്ചു.