മാള: കനത്ത മഴയെ തുടർന്ന് മാള സിനഗോഗിന്‍റെ മേൽക്കൂരയുടെ നടുഭാഗം തകർന്നുവീണതാണെന്ന് വി.ആർ. സുനിൽകുമാർ എംഎൽഎ. ദിവസങ്ങൾക്കു മുമ്പ് മേൽക്കൂര വളഞ്ഞ് അപകടാവസ്ഥയിലായത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിഹരിക്കുന്നതിനു വേണ്ട പ്രാരംഭ നടപടികൾ മുസിരിസ് കൈക്കൊള്ളുന്നതിനിടെയാണ് ബുധനാഴ്ച രാത്രിയിൽ കനത്ത മഴയിൽ സിനഗോഗ് മേൽക്കൂര നിലംപതിച്ചത്.

2017ൽ സിനഗോഗ് മുസിരിസ് പൈതൃക പദ്ധതി ഏറ്റെടുത്തതിനെ തുടർന്ന് സംരക്ഷണ നടപടികൾക്കായി 75 .5 ലക്ഷം രൂപ സർക്കാർ അനുവദിക്കുകയും മാള സിനഗോഗിന്‍റെ കൺസർവേഷൻ പദ്ധതിയും മ്യൂസിയം നിർമാണവും പ്രവൃത്തിയിൽ നിർദേശിച്ചിരുന്നത്. അതിന്‍റെ ആദ്യഭാഗമായ സിനഗോഗിന്‍റെ കൺസർവേഷൻ പ്രവൃത്തിക്ക് വേണ്ടി നിർവഹണ ചുമതലയുള്ള ഇൻകെൽന് 45 ലക്ഷം രൂപയുടെ പ്രവൃത്തി നടത്തുന്നതിന് ചുമതല 2019 ൽ നൽകിയിരുന്നു.

നിർവഹണ ഏജൻസി ഇൻകെൽ ഏകദേശം 31 ലക്ഷത്തിന്‍റെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടി സ്വീകരിച്ചു. 2019 ഡിസംബർ മാസം കരാറുകാരനെ ഏൽപ്പിച്ചു നൽകുകയും ഇൻകെലിന്‍റെ മേൽനോട്ടത്തിൽ പ്രവൃത്തികൾ 2023 മാർച്ചിൽ പൂർത്തീകരിക്കുകയും ചെയ്തതായി മനസിലാക്കുന്നു. കരാറുകാരന് ഏകദേശം 18 .46 ലക്ഷം രൂപ നൽകിയിട്ടുണ്ട്.

പ്രതിഷേധം ശക്തം

മാള: ചരിത്രസ്മാരകമായ മാളയിലെ യഹൂദ സിനഗോഗിന്‍റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചതിൽ പ്രതിഷേധം ശക്തം. അറ്റകുറ്റപ്പണികൾ നടത്തിയതിലെ അപാകതയാണ് പ്രശ്നങ്ങൾക്ക് വഴിവച്ചതെന്ന് ആരോപിച്ചുകൊണ്ട് പ്രതിഷേധ പ്രകടനങ്ങളും ധർണ്ണയും നടന്നു.

മാള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സിനഗോഗിന്‍റെ മേൽക്കൂര ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തണമെന്ന് മണ്ഡലം പ്രസിഡന്‍റ് സന്തോഷ് ആത്തപ്പിള്ളി ആവശ്യപ്പെട്ടു. ഡിസിസി ജനറൽ സെക്രട്ടറി എ. എ. അഷറഫ് ഉദ്ഘാടനം ചെയ്തു. മാർച്ചിന് മണ്ഡലം പ്രസിഡന്‍റ് സന്തോഷ് ആത്തപ്പിള്ളി അധ്യക്ഷത വഹിച്ചു.

സംഭവത്തിൽ മുസിരീസ് അധികാരികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനഗോഗിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ബിജെപി സൗത്ത് ജില്ല ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കെ.എസ്. അനൂപ് അധ്യക്ഷത വഹിച്ചു.

ചരിത്രപ്രസിദ്ധമായ മാള യുദപള്ളി തകർന്നതിനെ പറ്റി സമഗ്ര അന്വേഷണം നടത്തണം എന്ന് ആർജെഡി മണ്ഡലം യോഗം ചേർന്ന് ആവശ്യപ്പെട്ടു. പല ഘട്ടങ്ങളിലും പുന രുധാനവും മറ്റും ബന്ധപെട്ടു സർവകക്ഷി യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ടിട്ടും ആയതു വിളിക്കാതെ വ്യക്തി താത്പര്യങ്ങൾക്കു വഴങ്ങിയാണ് പ്രവർത്തനം നടത്തിയതെന്നും യോഗം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്‍റ് ഡേവിസ് കണ്ണമ്പിള്ളി, സംസ്ഥാന കമ്മിറ്റിയഗം കെ.സി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.