ചാവക്കാട്: പുത്തൻകടപ്പുറത്ത് മിന്നൽ ചുഴലിക്കാറ്റിൽ മേൽക്കൂരയിലെ ഓട് തകർന്നുവീണ് യുവാവിനും മകനും പരിക്ക്. ഭാര്യയും എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിരുവത്ര പുത്തൻകടപ്പുറം എച്ച്ഐ മദ്രസയ്ക്കു സമീപം മേപ്പുറത്ത് നൗഫൽ (40), മകൻ സയാൻ (ഏഴ്) എന്നിവരെ പരിക്കുകളോടെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറ്റിൽ രണ്ടു വീടുകളുടെ മേൽക്കൂര ഭാഗികമായി തകർന്നു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. നൗഫലിന്‍റെയും, പടിഞ്ഞാറെ പുരയ്ക്കൽ അബ്ദുട്ടിയുടെയും വീടുകൾക്കാണ് നാശം. സമീപത്തെ ബദർ മസ്ജിദിന്‍റെ മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ പറന്നു പോയി. അബ്ദുട്ടിയുടെ വിറകുപുരയ്ക്കും കേടുപറ്റി. മരംവീണ് മതിൽ തകർന്നു.

ഒരുമനയൂർ നോർത്ത് തെരുവത്ത് വീട്ടിൽ ജബ്ബാറിന്‍റെ ഓടുമേഞ്ഞ വീടിനു മുകളിലേക്ക് സമീപത്തെ പറമ്പിലെ മാവിന്‍റെ കൊമ്പ് ഒടിഞ്ഞുവീണു. വീട് ഭാഗികമായി തകർന്നിട്ടുണ്ട്.

പുത്തൻകടപ്പുറത്ത് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, വാർഡ് കൗൺസിലർ ഉമ്മു റഹ്മത്ത്, ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.