തൃശൂർ: സംസ്ഥാനത്ത് ആദ്യമായി ശുദ്ധജലം കാര്യക്ഷമതയോടെ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനുള്ള വാട്ടർ എഫിഷ്യന്‍റ് തൃശൂരിന്‍റെ (വെറ്റ്) സമർപ്പണം നാളെ രാവിലെ 11.30നു കോർപറേഷൻ അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മേയർ എം.കെ. വർഗീസ് പത്രസമ്മേളനത്തിൽ പറഞ്ഞു.

പീച്ചി ഡാമില്‍നിന്നുള്ള ട്രീറ്റ് ചെയ്ത വെള്ളം തേക്കിന്‍കാട് മൈതാനിയിലെ ഓവര്‍ഹെഡ് ടാങ്കിലെത്തിച്ച് വിതരണം ചെയ്യുന്നത് ഓണ്‍ലൈനിലാക്കി എവിടെനിന്നുവേണമെങ്കിലും കാണാവുന്നതും യഥാസമയം പരിശോധിച്ച് പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാനാകുന്നതുമാണ് വെറ്റ് പദ്ധതി. ജലത്തിന്‍റെ വരവിൽ അളവുകുറയുന്നതും ലൈനില്‍ ലീക്ക് ഉണ്ടാകുന്നതും അനധികൃതമായി ജലമെടുക്കുന്നതും ഈ സംവിധാനംവഴി ഉടനടി പരിഹരിക്കാനാകും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു വാട്ടര്‍ എഫിഷ്യന്‍റ് പദ്ധതി വിഭാവനംചെയ്തു നടപ്പാക്കുന്നത്. 5.59 കോടി രൂപ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച പ്രവൃത്തി യുഎല്‍സിസിയാണു കോര്‍പറേഷനുവേണ്ടി നിർവഹിച്ചിട്ടുള്ളത്. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ അഡ്വ.കെ. രാജന്‍, എം.ബി. രാജേഷ്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ തുടങ്ങിയവരും പങ്കെടുക്കും.

4,000 സ്മാര്‍ട്ട് മീറ്ററുകള്‍, ലോറാവാൻ സംവിധാനം, ജലത്തിന്‍റെ ഗുണനിലവാരം ഓണ്‍ലൈനായി പരിശോധിക്കുന്നതിനുള്ള സംവിധാനം തുടങ്ങിയവ ഒരുക്കാൻ അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെറ്റ് 2.0 എന്ന പ്രവൃത്തികൂടി കോര്‍പറേഷന്‍ വിഭാവനം ചെയ്തിട്ടുണ്ടെന്നും മേയർ എം.കെ. വർഗീസ് പറഞ്ഞു.