വാടാനപ്പള്ളി: മിമിക്രി കലാകാരനും നടനുമായ കലാഭവൻ നിജു(48) കർണ്ണാടകയിലെ സിനിമ ലൊക്കേഷനിൽ കുഴഞ്ഞുവീണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ബുധനാഴ്ച്ച രാത്രിയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ലൊക്കേഷനിൽ ഒരാഴ്ചക്കിടെ നിജുവടക്കം നാലു പേർ മരിച്ചതായാണ് വിവരം. മാളികപ്പുറമടക്കം വിവിധ സിനിമകളിലും മിന്നുകെട്ട് അടക്കം വിവിധ ടിവി സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കലാഭവനിലൂടെയാണ് മിമിക്രി രംഗത്തേക്ക് കടന്നുവന്നത്. നിരവധി വേദികളിലും ചാനലുകളിലും പ്രോഗ്രാം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. വാടാനപ്പള്ളി പോലീസ് സ്‌റ്റേഷനു കിഴക്ക് വാക്കാട്ട് പരേതനായ കുമാരന്‍റെ മകനാണ്.

മൂന്ന് മാസം മുമ്പ് ചേട്ടൻ മധു വൃക്കരോഗം ബാധിച്ച് മരിച്ചിരുന്നു. കുടുംബത്തിന്‍റെ വേദന വിട്ടുമാറും മുമ്പാണ് നിജുവിന്‍റെ മരണം. മരണ വിവരമറിഞ്ഞ് ബന്ധുക്കൾ കർണാടകയിലേക്ക് പോയിട്ടുണ്ട്. ഭാര്യ: സുരജ. മക്കൾ: നിമ്മി, നീതു.