ഇരിങ്ങാലക്കുട: കേന്ദ്രമന്ത്രിയും ഉദ്യോഗസ്ഥരും വന്നുപോയതിന് പിന്നാലെ കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണ പ്രവൃത്തികള്‍ നിലച്ചതായി ആരോപണം.

സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരേ ജനകീയ പ്രക്ഷോഭം ശക്തമായപ്പോള്‍ ഡിആര്‍എം ഉള്‍പ്പടെയുള്ള റെയില്‍വേ ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരും മറ്റും സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ചില അറ്റകുറ്റപണികള്‍ തുടങ്ങുകയും ചെയ്തു.

ഒടുവില്‍ തൃശൂര്‍ ലോക്‌സഭാംഗവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും സ്റ്റേഷനിലെത്തി. ഈ ദിവസങ്ങളിലൊക്കെ സ്റ്റേഷനില്‍ എന്തൊക്കെയൊ വികസനം വരികയാണെന്ന പ്രതീതി വരുത്തി തിരക്കിട്ട ചില പണികള്‍ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ മന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ പിറ്റേദിവസം തന്നെ എല്ലാ പണികളും നിലച്ചതായി റെയില്‍വേ സ്റ്റേഷന്‍ വികസന സമരത്തിന്‍റെ മുഖ്യസംഘാടകന്‍ വര്‍ഗീസ് തൊടുപറമ്പില്‍ ആരോപിച്ചു.

ടൈല്‍സ് വിരിക്കാന്‍ കോണ്‍ക്രീറ്റ് ചെയ്തതെല്ലാം മഴയില്‍ ഒലിച്ചു വികൃതമായി. എന്തുകൊണ്ടാണ് പണികള്‍ നിലച്ചതെന്നോ, ഇനി എന്നാണ് പണികള്‍ പുനരാരംഭിക്കുകയെന്നോ ഉത്തരവാദപ്പെട്ട ആര്‍ക്കും അറിയില്ല.

റെയില്‍വേ സ്റ്റേഷനോട് കാലങ്ങളായി അധികൃതര്‍ കാണിക്കുന്ന അവഗണന ഇനിയും തുടരുമെന്നതിന്‍റെ തെളിവാണിതെന്ന് വര്‍ഗീസ് തൊടുപറമ്പില്‍ പറഞ്ഞു. നിര്‍ത്തലാക്കിയ തീവണ്ടികള്‍ക്ക് ഇവിടെ വീണ്ടും സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തില്‍ പോലും കേന്ദ്രമന്ത്രി കൂടിയായ ലോക്‌സഭാംഗത്തിന്‍റെ ഇടപെടലുകള്‍ യാതൊരു ഫലവുമില്ലാതായി.

കേന്ദ്രസര്‍ക്കാര്‍ ഇനിയും തീരുമാനം പ്രഖ്യാപിക്കാത്ത അമൃത് ഭാരത് റെയില്‍വേ സ്റ്റേഷന്‍ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്ന വാഗ്ദാനവും അടിസ്ഥാനമില്ലാത്തതാണ്.

റെയില്‍വേ സ്റ്റേഷന്‍റെ ഒരു ഭാഗം എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. സ്റ്റേഷന്‍റെ ഘടന മാറ്റുമ്പോള്‍ റെയില്‍വേ സ്റ്റേഷന്‍റെ സ്ഥാനം മാറിയേക്കാം എന്ന മന്ത്രിയുടെ പ്രസ്താവനയും സംശയാസ്പദമാണ്.

ജനകീയ സമരം കൂടുതല്‍ ശക്തമാക്കുന്നതിനായി വിവിധ പ്രദേശങ്ങളിലുള്ളവരുടെ പ്രാതിനിധ്യത്തോടെ കല്ലേറ്റുംകര റെയില്‍വേ സമരസമിതി വിപുലീകരണ യോഗം നാളെഉച്ചതിരിഞ്ഞ് മൂന്നിന് കല്ലേറ്റുംകരയിലുള്ള സ്വദേശിമിഷന്‍ കാര്യാലയത്തില്‍ ചേരും. 

സമരസമിതി ഓഫീസിന്‍റെ ഉദ്ഘാടനം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് നിര്‍വഹിക്കും.