മുളങ്കുന്നത്തുകാവ്: തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജിനോടുള്ള സർക്കാരിന്‍റെ സമീപനത്തിന്‍റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണു ഹൃദയരോഗികളുടെ ദുരവസ്ഥയെന്നു കെപിസിസി സെക്രട്ടറിയും ആശുപത്രി വികസന സമിതി അംഗവുമായ രാജേന്ദ്രൻ അരങ്ങത്ത്.

കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോളജി, യൂറോളജി, റേഡിയോളജി വിഭാഗങ്ങളിലടക്കം ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും കുറവുനികത്താൻ സർക്കാർ തയാറായിട്ടില്ല. ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിൽ പരിചയമുള്ള ടെക്നീഷ്യന്മാരില്ലാത്തതിനാൽ പാവപ്പെട്ട രോഗികളുടെ ശസ്ത്രക്രിയ മുടങ്ങുന്ന അവസ്ഥയാണ്. ഒഴിവുകൾ നികത്താൻ സർക്കാർ തയാറാകണമെന്നും രാജേന്ദ്രൻ അരങ്ങത്ത് ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കത്തയച്ചു.