എലിഞ്ഞിപ്ര: കുടുംബാരോഗ്യകേന്ദ്രത്തിനു മുന്നിൽ വൻമരങ്ങൾ അപകടഭീഷണി ഉയർത്തു ന്നു. സാധാരണക്കാരായ രോഗികൾ ചികിത്സക്കായി ആശ്രയിക്കുന്ന ആതുരാലയത്തിൽ ദിനംപ്രതി നൂറുകണക്കിന് രോഗികളാണു ചികിത്സയ്ക്കുവേണ്ടി എത്തുന്നത്.

മരങ്ങളുടെ വിഷയം ആശുപത്രി വികസനസമിതിയിൽ പലവട്ടം ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ മരങ്ങൾ മുറിക്കുന്നതിലെ നിയമപ്രശ്നങ്ങളുടെ പേരിൽ അധികൃതർ ഇക്കാര്യത്തിൽ അലംഭാവം പുലർത്തുകയാണെന്നും അടിയന്തരമായി മരച്ചില്ലകൾ മുറിച്ചുമാറ്റിയില്ലെങ്കിൽ അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വേണു കണ്ടരുമഠത്തിൽ ചൂണ്ടിക്കാട്ടി.