വടക്കാഞ്ചേരി: ജനവാസ മേഖലയിൽ മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു.
വടക്കാഞ്ചേരി മേലേമ്പാട്ട് ആലിൻചുവട് പരിസരത്താണ് വർക്ക്ഷോപ്പ് മാലിന്യം പിക്കപ്പ് വാനിൽ കൊണ്ടുവന്ന്‌ തള്ളിയത്.

സംഭവത്തിൽ 25,000 രൂപ പിഴ ഈടാക്കാനും മാലിന്യം പ്രദേശത്തുനിന്നും നീക്കം ചെയ്യാനും നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയെങ്കിലുംഇന്നലെയും മാലിന്യം നീക്കം ചെയ്യാതെ മണ്ണിട്ടു നികത്താനുള്ള ശ്രമം നാട്ടുകാർ തടയുകയും ചെയ്തു.

ക്രഷിയിടത്തോടുചേർന്നുള്ള നീർചാലിലാണ് മാലിന്യംതള്ളിയത്.വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മാലിന്യം കൊണ്ടുവന്ന വാഹനംഅന്യസംസ്ഥാനരജിസ്ട്രേഷനിലുള്ളതാണന്നും പൂർണ്ണമായ രേഖകളൊന്നും ഇല്ലെന്നുംപോലീസ് പറഞ്ഞു.