പട്ടിക്കാട്: ദേശീയപാതയിൽ മുടിക്കോട് സെന്‍ററിൽ ഗതാഗതക്കുരുക്ക് തുടരുന്നു. ഇന്നലെ വൈകീട്ട് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ മുടിക്കോട് മുതൽ ആറാംകല്ല് മേൽപ്പാലം വരെയാണ് വാഹനങ്ങൾ കുരുങ്ങിക്കിടന്നത്.

പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളെ ആറാംകല്ല് മുതൽ സർവീസ് റോഡിലൂടെ കടത്തിവിടാൻ തുടങ്ങിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം.

തൃശൂർ ഭാഗത്തേക്കുള്ള പാതയും പൂർണമായും തകർന്ന നിലയിലാണ്. മഴ ആരംഭിച്ചതോടെ സർവീസ് റോഡ് ചെളിക്കുളമായി മാറി. റോഡിന്‍റെ തകർച്ചയും ഗതാഗതനിയന്ത്രണത്തിലെ അപാകതയും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ ശ്രമിക്കുന്നുമില്ല.