എരുമപ്പെട്ടി: പ്രകൃതിസ്നേഹികളുടെ മനംനിറച്ച് ഒഴുകുകയാണ് കടങ്ങോട് മല്ലൻകുഴി നീർച്ചോല. മഴപെയ്‌ത് തുടങ്ങിയതോടെ കൂടുതൽ മനോഹരിയായ മല്ലൻകുഴിയുടെ കുളിരണിയാൻ നിരവധിപേരാണ് ഇവിടെയെത്തുന്നത്.

കടങ്ങോട് വനാതിർത്തിയിലൂടെ ഒഴുകുന്ന നീർച്ചോലയാണ് മല്ലൻകുഴി. വന ദേവനായ മല്ലന്‍റെ കാൽപാദം പതിഞ്ഞ് കുഴിയുണ്ടായ പ്രദേശമായതിനാലാണ് മല്ലൻകുഴിയെന്ന പേര് വന്നതെന്നാണ് ഐതിഹ്യം. നീർച്ചോലയ്ക്കുസമീപം മല്ലൻകാവും സ്ഥിതിചെയ്യുന്നുണ്ട്. ആഴംകുറഞ്ഞ ജലാശയങ്ങളും അപകട സാധ്യതകുറവുള്ള ചെറു വെള്ളച്ചാട്ടങ്ങളുമാണ് മല്ലൻകുഴിയുടെ പ്രത്യേകത. മഴക്കാലമായാൽ നിരവധി കുടുംബങ്ങളാണ് ഇവിടെയെത്തുന്നത്.ജില്ലയിലെ ഇക്കോ ടൂറിസം മാപ്പിൽ മല്ലൻകുഴി ഇടംനേടിയിട്ടുണ്ട്. അതിനാൽ ഗ്രാമീണ ടൂറിസം ലക്ഷ്യമിട്ട് കടങ്ങോട് ഗ്രാമപഞ്ചായത്ത് മല്ലൻകുഴി നീർത്തട പദ്ധതിക്ക് രൂപംനൽകിയിട്ടുണ്ട്. വേനൽ കനത്താൽ മല്ലൻകുഴി വറ്റിവരളും.

മഴക്കാലത്ത് വെള്ളംതടഞ്ഞ് നിർത്തുവാൻ സംവിധാനമില്ലാത്തതാണ് വരൾച്ചയ്ക്ക് ഇടയാക്കുന്നത്. ഇതുപരിഹരിക്കുന്നതിനുവേണ്ടിയാണ് ഫൈബർ റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ചീർപ്പുകളോടു കൂടിയുള്ള തടയണ നിർമിക്കാൻ പദ്ധതി തയാറാക്കിയിരിക്കുന്നത്. നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ 2.40 കോടിയും ഗ്രാമ പഞ്ചായത്ത് തനത് ഫണ്ട് 4,87,000 രൂപയും ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.