തൃശൂർ: കോർപറേഷന്‍റെ ജയ്ഹിന്ദ് കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ ചത്ത കിളികളും പായലും പൂപ്പലും. കെട്ടിടത്തിലെ വാടകക്കാർക്കും ജയ്ഹിന്ദ് മാർക്കറ്റിലെ കച്ചവടക്കാർക്കും വിതരണം ചെയ്തിരുന്ന കുടിവെള്ള ടാങ്കിലാണ് ഇവ കണ്ടെത്തിയത്. സ്ഥാപനങ്ങളിലെ ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് ടാങ്ക് പരിശോധിച്ചപ്പോഴാണു ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ടത്.

കെട്ടിടത്തിലെ ബാങ്കുകൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കു വരുന്നവർ ഈ ടാങ്കിൽനിന്നുള്ള വെള്ളം കുടിക്കാൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. നിലവിൽ ടാങ്കറിൽ കൊണ്ടുവരുന്ന വെള്ളം ഈ ടാങ്കിലേക്കു പന്പ് ചെയ്താണു ഉപയോഗിക്കുന്നത്.

നേരത്തെ കുടിവെള്ളത്തിനു ദുർഗന്ധമുണ്ടായപ്പോൾ കോർപറേഷനിൽ പലതവണ പരാതി നൽകിയിരുന്നതായും ഒടുവിൽ പൈപ്പിൽനിന്നു തൂവലുകളുടെ ഭാഗങ്ങൾ ഉൾപ്പെടെ വന്നുതുടങ്ങിയപ്പോഴാണ് ടാങ്ക് പരിശോധിച്ചതെന്നും വ്യാപാരികൾ പറഞ്ഞു. അടച്ചുവച്ചിരുന്ന ടാങ്കായിരുന്നുവെന്നും അതെങ്ങനെയാണ് തുറന്നുകിടക്കാൻ ഇടയായതെന്ന് അറിയില്ലെന്നും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ പറഞ്ഞു.

എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നു കൗണ്‍സിലർ ജോണ്‍ ഡാനിയൽ ആരോപിച്ചു. വാടകയ്ക്കു കൊടുത്തിട്ടുള്ള കോർപറേഷന്‍റെ ഒട്ടുമിക്ക കെട്ടിടങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. കോർപറേഷൻ കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ നിരവധി തവണ വ്യാപാരികൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ല എന്നതിനു തെളിവാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു.