വടക്കാഞ്ചേരി: വിരുപ്പാക്ക തൃശൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ്‌ മില്ലിന് പുതിയ ചെയർമാനും എംഡിയുമായി. മിൽ എന്ന് തുറക്കുമെന്ന കാര്യത്തിൽ മാത്രമാണ് അനിശ്ചിതത്വം.

1985ൽ തുടങ്ങിയ മില്ല് അടച്ചുപൂട്ടിയിട്ട് രണ്ടുവർഷവും നാലുമാസവുമായി. അസംസ്കൃതവസ്തുവായ പഞ്ഞി ഇല്ലാത്തതിനാൽ 2023 ഫെബ്രുവരി ആറുമുതല്‌ കമ്പനി ലേ ഓഫിലാണ്. പിന്നീട് തുറന്നില്ല. രണ്ട് ലോഡ് ‌പഞ്ഞിയെത്തിയപ്പോഴേക്കും വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടു. സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകൾ ഒട്ടേറെ സമരംനടത്തി. പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ ഊർജിതപ്രവർത്തനമാരംഭിച്ചു. സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടറും ടെക്സ്റ്റൈൽ കൈത്തറി ഡയറക്ടറുമായ തെക്കുംകര സ്വദേശി ഡോ.കെ.എസ്. കൃപകുമാറാണ് പുതിയ ചെയർമാൻ. നാട്ടുകാരനായ ഒരാൾ ആദ്യമായാണ് ചെയർമാനാകുന്നത്. ഉദ്യോഗസ്ഥനായ പ്രഥമ ചെയർമാനാണ് കൃപകുമാർ.

പൂട്ടിക്കിടക്കുന്ന മില്ലിനെ രക്ഷിക്കുകയാണ്‌ ലക്ഷ്യം. നാളെ രാവിലെ 11ന് എംഡിയും ചെയർമാനും കമ്പനി സന്ദർശിക്കാൻ എത്തുന്നുണ്ട്. എന്നാലിത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാർ നടത്തുന്ന തട്ടിപ്പാണെന്നും ജനങ്ങൾ തിരിച്ചറിയുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.