പെരിഞ്ഞനം: കുടുംബശ്രീയിലെ ലക്ഷങ്ങളുടെ സാമ്പത്തികതട്ടിപ്പിനെത്തുടര്‌ന്ന് പെരിഞ്ഞനം കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സരിതാ കണ്ണൻ രാജിവച്ചു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് കുടുംബശ്രീ ജില്ലാ മിഷന്‍റെ ആവശ്യപ്രകാരം വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സിഡിഎസ് ചെയർപേഴ്സൺ രാജിവച്ചത്.

കുടുംബശ്രീയുടെ ചുമതലയുളള പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. പെരിഞ്ഞനം പഞ്ചായത്തിൽ കുടുംബശ്രീ ലോണുകളുടെ തിരിച്ചടവ് അക്കൗണ്ട് രജിസ്റ്ററിൽ രേഖപ്പെടുത്താതെ ഏകദേശം മൂന്നുലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയിരിക്കുന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

ജില്ലയിലെ പല പഞ്ചായത്തുകളിലും കുടുംബശ്രീയുടെ പ്രവർത്തനത്തിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിത്തുടങ്ങിയ സാഹചര്യത്തിലാണ് പെരിഞ്ഞനം പഞ്ചായത്തിലും കുടുംബശ്രീ ജില്ലാ മിഷൻ റി-ഓഡിറ്റിംഗ് നിർദേശിച്ചിരുന്നത്. സംഭവത്തിന് ആധാരമായ ക്രമക്കേടുകൾ നടന്നിട്ട് ഇപ്പോൾ രണ്ടുകൊല്ലത്തോളമായി.

ഓഡിറ്റിംഗിനുമുമ്പേതന്നെ നിലവിലെ അക്കൗണ്ടന്‍റിനെ എടത്തിരുത്തി പഞ്ചായത്തിലേയ്ക്ക് സ്ഥലംമാറ്റിയിരുന്നു. പുതുതായി ചാർജെടുത്ത അക്കൗണ്ടന്‍റാണ് ക്രമക്കേട് നടന്നതായി തിരിച്ചറിഞ്ഞ് കുടുംബശ്രീയുടെ ചുമതലയുളള പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറിയെ വിവരം അറിയിച്ചത്.

തുടർന്ന് സെക്രട്ടറി കുടുംബശ്രീ ജില്ലാ മിഷന് റിപ്പോർട്ട് അയയ്ക്കുകയായിരുന്നു. ഓഡിറ്റ് റിപ്പോർട്ടിലെ ക്രമക്കേട് ജില്ലാ മിഷന് ബോധ്യമായതുപ്രകാരമാണ് നടപടിയുണ്ടായത്.