പുതുക്കാട്: ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ചിമ്മിനി ഡാം തുറന്നു. ജലനിരപ്പ് റൂൾകർവ് നിർദേശിക്കുന്നതിലും കൂടുതൽ ആയതോടെയാണ് ബുധനാഴ്ച ഉച്ചയ്ക്കു രണ്ടര മുതൽ ഘട്ടംഘട്ടമായി അധികജലം കുറുമാലിപ്പുഴയിലേക്ക് ഒഴുക്കിത്തുടങ്ങിയത്. 12 ഘനമീറ്റർ ജലമാണു പുഴയിലേക്ക് ഒഴുക്കുന്നത്. ഇതോടെ ചിമ്മിനി ജലവൈദ്യുതപദ്ധതിയിൽ വൈദ്യുതോല്പാദനവും ആരംഭിച്ചു.

76.40 മീറ്റർ വെള്ളം സംഭരിക്കാവുന്ന ചിമ്മിനി ഡാമിൽ ബുധനാഴ്ച വൈകിട്ട് 66.45 മീറ്റർ മാത്രമാണു ജലനിരപ്പെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മുന്നൊരുക്കമായാണു നടപടിയെന്നും അധികൃതർ അറിയിച്ചു. ഡാം തുറന്നതോടെ കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ചെറിയതോതിൽ ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

വൈദ്യുതോത്പാദനത്തിനായി കഐസ്ഇബി വാൽവിലൂടെ സെക്കൻഡിൽ 6.36 ഘനമീറ്റർ ജലവും റിവർ സ്ലൂയിസിലൂടെ സെക്കൻഡിൽ 6.36 ഘനമീറ്റർ ജലവുമാണു തുറന്നുവിടുന്നത്.

ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ് ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.