മറ്റത്തൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കാവശ്യമായ കദളിപ്പഴം ഉത്പാദിപ്പിച്ചുനല്‍കിയിരുന്ന "കദളീവനം പദ്ധതി' പുനരാരംഭിക്കുന്നു. പുതുക്കാട് മണ്ഡലം എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന പ്രഫ. സി. രവീന്ദ്രനാഥ് 2009ല്‍ രൂപം നല്‍കിയ കദളീവനം പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഏറ്റവും അധികം ആവശ്യകതയുള്ള പഴമാണ് കദളിപ്പഴം.

മറ്റു ക്ഷേത്രങ്ങളിലും പൂജ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ പൂജാക്കദളി എന്നറിയപ്പെടുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പഴം പഞ്ചസാരയില്‍ കദളിപ്പഴമാണ് നല്‍കുന്നത്. പ്രതിദിനം ശരാശരി 6000 മുതല്‍ 10,000 വരെ കദളിപ്പഴം ക്ഷേത്രത്തിലേക്ക് ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ ഇത്രയും പഴം കേരളത്തില്‍ ലഭ്യമല്ലെന്ന തിരിച്ചറിവിലാണ് 2009ല്‍ ജില്ല കുടുംബശ്രീ മിഷനും മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് കദളീവനം പദ്ധതിക്കു രൂപം നല്‍കിയത്. കര്‍ഷകര്‍ക്ക് സുസ്ഥിര‌വിപണിയും സുസ്ഥിരവിലയും നല്‍കിക്കൊണ്ട് വര്‍ഷങ്ങളോളം നിലനിന്ന ഏക കാര്‍ഷിക പദ്ധതിയായിരുന്നു ഇത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കദളിപ്പഴത്തിന്‍റെ വിപണനസാധ്യത നിലച്ചു.

പ്രത്യേകവിപണിയുള്ള കദളിപ്പഴത്തിന് ക്ഷേത്രങ്ങളിലോ മറ്റു ആയുര്‍വേദ കമ്പനികളിലോ മാത്രമാണ് പ്രധാന ആവശ്യകത ഉള്ളത്. പൊതുവിപണിയില്‍ ആവശ്യകതയില്ലാത്ത ഒന്നാണ് കദളിപ്പഴം. അതിനാല്‍ത്തന്നെ വിപണി ഉണ്ടെങ്കില്‍ മാത്രമേ കര്‍ഷകര്‍ക്കു കൃഷിയായി മുന്നോട്ട് പോകുവാന്‍ സാധിക്കുകയുള്ളൂ എന്നു വന്നപ്പോള്‍ കര്‍ഷകര്‍ കദളിവാഴകൃഷിയില്‍ നിന്ന് പിന്തിരിഞ്ഞു.

നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഈ മാസം 16 മുതല്‍ മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കദളിപ്പഴം വിതരണം ചെയ്യുന്ന പദ്ധതി പുനരാരംഭിക്കുകയാണ്. നിലവില്‍ കദളിവാഴകൃഷി ചെയ്തുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് കദളിപ്പഴം ക്ഷേത്രത്തിലേക്ക് നല്‍കാനാവും. പദ്ധതിയില്‍ അംഗങ്ങളാകുന്ന കര്‍ഷകര്‍ക്ക് സുസ്ഥിരവിപണി, സുസ്ഥിര വില, വാഴ ഇന്‍ഷ്വറന്‍സ്, കര്‍ഷകന് ഇന്‍ഷ്വറന്‍സ് എന്നിവ ലഭ്യമാക്കുമെന്ന് സൊസൈറ്റി സെക്രട്ടറി കെ.പി. പ്രശാന്ത് പറഞ്ഞു.