കയ്പമംഗലം: മൂന്നുപീടിക സ്വർണഗോപുരം ജ്വല്ലറിയിൽ നിന്ന് സ്വർണംവാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. കണ്ണൂർ പാപ്പിനിശേരി കമ്മാരത്ത്മുട്ടം അഭിഷേക്(32) നെയാണ് കയ്പമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയുമായി പോലീസ് ഇന്നലെ മൂന്നുപീടികയിലെ ജ്വല്ലറിയിലെത്തി തെളിവെടുപ്പ് നടത്തി.

ഇക്കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വർണം വാങ്ങിയശേഷം ഓൺലൈൻ ആപ്പ് വഴി ബില്ല് അടച്ചതിന്‍റെ വ്യാജ മൊബൈൽ ദൃശ്യം കടയുടമയെ കാണിച്ച് എട്ട് പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളുമായി ഇയാൾ കാറിൽ കയറിപ്പോവുകയായിരുന്നു.

കണ്ണൂരിൽ സമാനമായ കേസിൽ പിടിക്കപ്പെട്ട കണ്ണൂർ പാപ്പിനിശേരി കമ്മാരത്ത്മുട്ടം അഭിഷേകിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മൂന്നുപീടികയിലെ സ്വർണത്തട്ടിപ്പ് കേസിലെ പ്രതിയും ഇയാൾ തന്നെയെന്ന വിവരം പുറത്തായത്.

കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇയാളെ മൂന്നു ദിവസത്തേക്ക് കയ്പമംഗലം പോലീസ് ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്. കോട്ടയം, തൃശൂർ ഉൾപ്പെടെയുള്ള പല ജില്ലകളിലും ഇയാൾ സമാനമായ രീതിയിൽ തട്ടിപ്പുനടത്തിയിട്ടുണ്ടെന് പോലീസ് പറഞ്ഞു.