തൃശൂർ: മൂന്നാമത് ദേശീയ പാരാ ആംപ്യൂട്ടി ഫുട്ബോൾ ചാന്പ്യൻഷിപ്പ് ഫൈനലിൽ മധ്യപ്രദേശിനെ പരാജയപ്പെടുത്തി ആംപ്യൂട്ടി വിഭാഗത്തിൽ കേരളം ചാന്പ്യന്മാരായി. അപ്പർലിംബിക് വിഭാഗത്തിൽ ഉത്തർപ്രദേശാണ് ചാന്പ്യന്മാർ. ഗോവ റണ്ണറപ്പായി.

ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും പാരാ ആംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ ഇന്ത്യയും സംയുക്തമായാണ് പാലസ് ഗ്രൗണ്ടിൽ ചാന്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. മന്ത്രി കെ. രാജൻ സമ്മാനദാനം നിർവഹിച്ചു.

പാരാ ആംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ ഇന്ത്യ ദേശീയപ്രസിഡന്‍റ് എ.എം. കിഷോർ അധ്യക്ഷത വഹിച്ചു. ഫുട്ബോൾ കോച്ച് അലി ബൗസാക്സോ മുഖ്യാതിഥിയായി. മധ്യപ്രദേശ് പാരാ ആംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി പ്രമോദ് ധാൻലി, കേരള ടീം ക്യാപ്റ്റൻ എസ്. ശരത് എന്നിവർ പ്രസംഗിച്ചു.

ആംപ്യൂട്ടി കാറ്റഗറിയിൽ മികച്ച പ്രകടനം നടത്തിയ കായികതാരങ്ങളെ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ നാലുവരെ ഇറാൻ ടെഹ്റാനിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ആംപ്യൂട്ടി ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ടീമിലേക്ക് സെലക്ട് ചെയ്തു.

ചാന്പ്യൻഷിപ്പിലെ ബെസ്റ്റ് അറ്റാക്കറായി ഫൈസൽ, ബെസ്റ്റ് ഗോൾ കീപ്പറായി എസ്. ശരത്, മാൻ ഓഫ് ദ മാച്ചായി മിർസാദ എന്നിവരെ തെരഞ്ഞെടുത്തു.