വലപ്പാട്: യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ. വലപ്പാട് തിരുപഴഞ്ചേരി സ്വദേശി മണക്കാട്ടുപടി വീട്ടിൽ അപ്പു എന്ന അഖിൽ(30), നാട്ടിക പോളി ജംഗ്ഷൻ സ്വദേശി താറോട്ടുവീട്ടിൽ കണ്ണൻ എന്ന രഞ്ജിത്ത് (42) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി 10ന് അഞ്ചങ്ങാടി സ്വദേശി ഉൗണുങ്ങൽ വീട്ടിൽ ബൈജു(32)വിനെയാണ് ഇവർ ആക്രമിച്ചു പരിക്കേൽപിച്ചത്. ബൈജുവിന്‍റെ സുഹൃത്ത് പ്രതികളുടെ കൈയിൽനിന്ന് 350 രൂപ കടം വാങ്ങിയതു തിരികെ കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ അഞ്ചങ്ങാടി ഷാപ്പിനടുത്തുള്ള വഴിയിൽവച്ച് ആക്രമിക്കുകയായിരുന്നു.

അഖിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ മോഷണക്കേസിലും മയക്കുമരുന്നുകേസിലും നെടുപുഴ പോലീസ് സ്റ്റേഷനിൽ അടിപിടിക്കേസിലും കാട്ടൂർ പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് വാഹനമോടിച്ച കേസിലും പ്രതിയാണ്. രഞ്ജിത്തിനെതിരേ വലപ്പാട് പോലീസ് സ്റ്റേഷനിൽ വീടുകയറി ആക്രമണം നടത്തിയ കേസും തീവച്ചു നാശനഷ്ടം വരുത്തിയ കേസുമുണ്ട്. വലപ്പാട് ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർമാരായ സി.എൻ. എബിൻ, സിനി, സിപിഒമാരായ സതീഷ്, പ്രണവ്, സാന്‍റൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.