മണ്ണുത്തി: കാന്പസുകളിൽ താമസിച്ചുപഠിക്കുന്ന പ്രവണതയ്ക്കൊപ്പം ചേർന്നുകൊണ്ട് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹോസ്റ്റലുകളിൽ മികച്ച സൗകര്യങ്ങൾ ഒരുക്കാൻ നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാന പ്ലാൻ, ആർഐഡിഎഫ് പദ്ധതികളിൽ ഉൾപ്പെടുത്തി കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ മണ്ണുത്തി കാന്പസിൽ പണികഴിപ്പിച്ച ലേഡീസ് ഹോസ്റ്റൽ, റഫറൽ അനലറ്റിക്കൽ ഡയഗഗ്നോസ്റ്റിക് ലബോറട്ടറി, വികെഐഡിഎഫ്ടി ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അടിസ്ഥാനവികസനരംഗത്തു മാത്രമല്ല അക്കാദമികരംഗത്തും മികച്ച സൗകര്യങ്ങളും കോഴ്സുകളും ഏർപ്പെടുത്തി കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയെ ആഗോളനിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യരംഗത്തു മികവുറ്റ നേട്ടങ്ങൾ കൈവരിക്കാനായെങ്കിലു ചില വൈഷമ്യങ്ങൾ ഇപ്പോഴുമുണ്ട്. സാംക്രമികരോഗങ്ങളുടെ ആധിക്യം അതിൽ പ്രധാനമാണ്. ജന്തുജന്യരോഗങ്ങൾ മറികടക്കുന്നതിന് 32 കോടി ചെലവഴിച്ച് വണ്‍ ഹെൽത്ത് പോളിസി നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. മേയർ എം.കെ. വർഗീസ്, വൈസ് ചാൻസലർ ഡോ. കെ.എസ്. അനിൽ എന്നിവർ പ്രസംഗിച്ചു.