ഇരിങ്ങാലക്കുട: പടിയൂര്‍ പുളിക്കലച്ചിറ താത്കാലിക ബണ്ട് പൊളിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്താഫീസില്‍ കുത്തിയിരിപ്പ് നടത്തി പ്രതിഷേധിച്ചു. കൈകുഞ്ഞുങ്ങളുമായാണ് പ്രദേശവാസികള്‍ പഞ്ചായത്താഫീസിലെത്തിയത്. താത്കാലിക ബണ്ട് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ പത്ത് മണിക്ക് തന്നെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വെള്ളക്കെട്ടിന്റെ ദുരിതം നേരിടുന്നവരും ക്യാമ്പില്‍ കഴിയുന്നവരും പഞ്ചായത്ത് ഓഫീസില്‍ എത്തുകയായിരുന്നു.

താത്കാലിക ബണ്ട് അടിയന്തരമായി പൊളിച്ച് നീക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പുളിക്കലച്ചിറയിലെ പാലം നിര്‍മ്മാണം അനിശ്ചിതമായി നീണ്ട് പോയതിലും നിര്‍മ്മാണത്തില്‍ അപാകത കണ്ടെത്തിയതിലും ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും വീഴ്ച ഉണ്ടെന്നും ഇവര്‍ ആരോപിച്ചു. വെള്ളക്കെട്ടിന് പരിഹാരം കാണാനാണ് തീരുമാനമെന്ന് പഞ്ചായത്തില്‍ എത്തിയ മുകുന്ദപുരം തഹസില്‍ദാര്‍ വിശദീകരിച്ചുവെങ്കിലും ഇവര്‍ തൃപ്തരായില്ല.

വൈകീട്ട് അഞ്ച് മണിക്ക് കളക്ടറേറ്റില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്ന് റവന്യൂ അധികൃതര്‍ വിശദീകരിച്ചുവെങ്കിലും യോഗത്തില്‍ പങ്കെടുക്കില്ലെന്നും ജില്ലാ ഭരണാധികാരികള്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വൈകീട്ട് ജില്ലാ സബ് കളക്ടറും തഹസില്‍ദാറും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന ഗൂഗില്‍ മീറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ഭരണ സമിതി അംഗങ്ങള്‍, വില്ലേജ് ഓഫീസര്‍, ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. പടിയൂര്‍ പഞ്ചായത്തിലെ 5, 6 വാര്‍ഡുകളിലെ വെള്ളക്കെട്ടിന് പരിഹാരം കാണാറായി പുളിക്കലച്ചിറയിലെ താത്കാലിക ബണ്ട് പൊളിക്കുന്ന വിഷയത്തില്‍ ജില്ലാ ഭരണകൂടം ഇന്ന് തീരുമാനമെടുക്കും.

ഇത് സംബന്ധിച്ച് മുകുന്ദപുരം തഹസില്‍ദാര്‍, പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ചൊവ്വാഴ്ച ഒന്‍പത് മണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.

വൈകീട്ട് ആറരയോടെയാണ് ഇക്കാര്യത്തില്‍ ധാരണയായത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ രാവിലെ മുതല്‍ തന്നെ കാട്ടൂര്‍ പോീസും സ്ഥലത്ത് ഉണ്ടായിരുന്നു.