തൃശൂർ: പുത്തൻപള്ളിക്കു മുന്പിലുള്ള പഴയ കെട്ടിടം തകർന്നു. ദിവസങ്ങൾക്കുമുന്പ് പെരിഞ്ചേരി ടോണിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ ഉൾഭാഗം ഭാഗികമായി തകർന്നിരുന്നു. ആവശ്യത്തിനു മുൻകരുതലെടുക്കാതെ ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചു പൊളിച്ചുമാറ്റാൻ ആരംഭിച്ചതു സമീപത്തുള്ളവരെയും ആശങ്കയിലാഴ്ത്തി. കെട്ടിടം പൊളിഞ്ഞുവീണത് അറിയിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ കൗണ്‍സിലർ ജോണ്‍ ഡാനിയലാണ് കോർപറേഷൻ സെക്രട്ടറിയെ വിവരമറിയിച്ചത്. ഇതിനുപിന്നാലെയാണ് രണ്ട് തൊഴിലാളികളെ അയച്ച് പൊളിക്കൽ ആരംഭിച്ചത്.

വേണ്ടത്ര മുൻകരുതൽ എടുത്തുമാത്രമേ കെട്ടിടം പൊളിക്കാവൂ എന്നു സ്ഥലത്തെത്തിയ കോർപറേഷൻ അസിസ്റ്റന്‍റ് എൻജിനീയർ നിർദേശം നൽകി. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കെട്ടിടത്തിനുമുന്നിലൂടെ കടന്നുപോകുന്പോഴാണ് പൊളിക്കൽ തുടങ്ങിയത്.

പൊളിക്കുന്നവരുടെയും ജീവൻ അപകടത്തിലാക്കുംവിധമാണ് പൊളിക്കൽ നടന്നതെന്നു ജോണ്‍ ഡാനിയൽ പറഞ്ഞു. കോർപറേഷന്‍റെ പട്ടികയിലുള്ള അപകടാവസ്ഥയിലുള്ള കെട്ടിടമാണ് തകർന്നതെന്നും അപകടങ്ങൾ ആവർത്തിക്കുന്പോഴും അധികൃതർ ഇടപെടാത്തതിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.