കയ്പമംഗലം: എടത്തിരുത്തിയിലും കയ്പമംഗലത്തും വെള്ളക്കെട്ട് ഒഴിയുന്നില്ല; ജനങ്ങളുടെ ദുരിതം രൂക്ഷമാകുന്നു. കൂരിക്കുഴിയിലെയും ചാമക്കാലയിലെയും ദുരിതാശ്വാസ ക്യാമ്പിൽ എത്തുന്ന ആളുകളുടെ എണ്ണവും വർധിച്ചു. കൂരിക്കുഴിയിൽ എട്ടു കുടുംബാംഗങ്ങളിൽ‌നിന്നായി 18 പേരും ചാമക്കാല ക്യാമ്പിൽ 18 കുടുംബങ്ങളിൽ‌നിന്നായി 38 ആളുകളുമാണ് ഇപ്പോഴും ക്യാമ്പിൽ കഴിയുന്നത്.

കയ്പമംഗലം ഒൻപതാം വാർഡിന്‍റെ പലപ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. രണ്ട്, മൂന്ന്, അഞ്ച്, ആറ് വാർഡുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. അതേ‌സമയം പെരിഞ്ഞനം പഞ്ചായത്തിലെ ഗവ. യുപി സ്കൂളിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പ് ഇന്നലെ അവസാനിപ്പിച്ചിട്ടുണ്ട്.