കാടുകുറ്റി: കൊരട്ടി - കാടുകുറ്റി പാതയിൽ തറവാട്കവലയിൽ കെ - ഫോണിന്‍റെ കേബിളിൽ കുരുങ്ങി ഓട്ടോറിക്ഷ മറിഞ്ഞു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.30 മണിയോടെയായിരുന്നു സംഭവം.

യാത്രക്കാരെ നിർദ്ദിഷ്ട ഇടത്ത് എത്തിച്ച് മടങ്ങവെയാണ് വാഹനം കേബിളിൽ കുടുങ്ങിയത്. ഓടിക്കൂടിയ നാട്ടുകാർ ഓട്ടോറിക്ഷ ഉയർത്തി ഡ്രൈവറെ പുറത്തേയ്ക്കെടുത്തു.

ഇന്നലെ പുലർച്ചെ ഈ വഴികടന്നുപോയ ടോറസ് ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് പോസ്റ്റ് ചെരിഞ്ഞതായും പറയുന്നു. തുടർന്നാണ് കേബിൾ താഴേക്ക് തൂങ്ങിക്കിടന്നത്.

ദേശീയപാതയിൽ നിന്നും ഗതാഗതക്കുരുക്കൊഴിവാക്കാൻ ഈ റോഡിനെ ആശ്രയിക്കുന്ന വലിയ വാഹനങ്ങൾ തട്ടി കേബിളുകൾ പൊട്ടിവീഴുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
റോഡുകളുടെ തകർച്ച പരിഹരിക്കണമെന്നും അമിതഭാരവുമായി വരുന്ന ഇത്തരം ഭാരവാഹനങ്ങൾക്ക് നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് കാടുകുറ്റി പഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വൻ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.