ജെസ്ന തിരോധാനം ; നേരറിയാൻ വീണ്ടും സിബിഐ
Friday, May 10, 2024 11:39 PM IST
കോട്ടയം: ജെസ്‌ന മരിയ തിരോധാനത്തില്‍ തുടരന്വേഷണത്തിന് സിബിഐ വീണ്ടും എത്തുന്നു. എരുമേലിക്കും മുണ്ടക്കയത്തിനും ഇടയിലായിരിക്കും ടീം നിര്‍ണായകമായ സംശയങ്ങള്‍ നിവാരണം വരുത്തുക. ജെസ്‌നയ്ക്ക് എന്തു സംഭവിച്ചു എന്നതില്‍ വ്യക്തമായ ഉത്തരമാണ് സിബിഐ കണ്ടെത്തേണ്ടത്.

കേരളം ഏറെ ചര്‍ച്ച ചെയ്ത കേസില്‍ പുനരന്വേഷണത്തിന് തിരുവനന്തപുരം സിജെഎം കോടതി നിര്‍ബന്ധിതമാവുകയായിരുന്നു. ആദ്യ അന്വേഷണപരിധിയില്‍ വരാത്ത ഒട്ടേറെ വിവരങ്ങള്‍ പിതാവ് ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നു. സിബിഐയുടെ ആദ്യ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നാണ് കോടതി നിരീക്ഷിക്കുന്നത്. ജെസ്‌നയുടെ സഹപാഠിയായ ആണ്‍സുഹൃത്ത്, ഏതാനും സഹപാഠികള്‍, കാഞ്ഞിരപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍, പിതാവ് ജെയിംസ്, അയല്‍വാസികള്‍ എന്നിവരില്‍ മാത്രമായി അന്വേഷണം ചുരുങ്ങി. കാണാതായ വേളയില്‍ ജെസ്‌നയുടെ മാനസിക ആരോഗ്യ സാഹചര്യം, ഫോണ്‍ സംഭാഷണങ്ങള്‍, മെസേജുകള്‍, അവസാന മാസത്തെ യാത്രകള്‍, മുഴുവന്‍ സഹപാഠികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തിയ വിവരശേഖരണം തുടങ്ങിയവയില്‍ ജാഗ്രത പുലര്‍ത്തിയില്ല.

വീട്ടുകാരും സഹപാഠികളും അറിയാത്ത ബന്ധം, പ്രാര്‍ഥനാസഹായത്തിനു നടത്തിയ യാത്രകള്‍, കോളജിലേക്ക് പോകാതെ പ്രാര്‍ഥനാ കേന്ദ്രത്തിലേക്ക് പോയത്, മറ്റാരും അറിയാത്ത സൗഹൃദം, ചില ഫോട്ടോകള്‍ തുടങ്ങിയ വിവരങ്ങളാണ് കോടതിക്കു മുന്നില്‍ സൂചനകളായി നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ജയിംസ് സ്വകാര്യമായി അന്വേഷണം നടത്തി തെളിവുകള്‍ കണ്ടെത്തിയത്.

മകള്‍ക്ക് അജ്ഞാത സുഹൃത്തുണ്ടെന്നും തിരോധാനത്തിന് ശേഷം രക്തക്കറ പുരണ്ട ഒരു വസ്ത്രം ലഭിച്ചിരുന്നുവെന്നും ജെസ്ന ഗര്‍ഭിണിയായിരുന്നു എന്നും അവള്‍ ജീവിച്ചിരിപ്പില്ലെന്നും അഭിഭാഷകന്‍ സിജെഎം കോടതിയെ ധരിപ്പിച്ചിരുന്നു. അമ്മയില്ലാത്ത ഒരു മകളെ കാണാതായ പിതാവിന്‍റെ ദുഃഖവും ഈ കേസില്‍ കാലങ്ങളായുള്ള വേട്ടയാടലുകളും കോടതി പരിഗണനയ്‌ക്കെടുത്തു. കേസിന് വഴിത്തിരിവുണ്ടാക്കാന്‍ പ്രാപ്തമാണ് ജയിംസ് നല്‍കിയ തെളിവുകളെന്നും കോടതി നിരീക്ഷിക്കുന്നു. സിബിഐ സമര്‍പ്പിച്ച ഒന്നാം ഘട്ട കേസ് ഡയറിയും ജെസ്നയുടെ പിതാവ് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച ആവശ്യങ്ങളും തെളിവുകളും പരിശോധിച്ചിരുന്നു. 2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കോളജിലെ രണ്ടംവര്‍ഷ ബികോം വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

ആശ്വാസമുണ്ട്: ജെസ്നയുടെ
പിതാവ് ജയിംസ് ജോസഫ്

കോട്ടയം: മകള്‍ക്ക് എന്താണ് സംഭവിച്ചത് എന്നറിയാന്‍ സിജെഎം കോടതി സിബിഐയോട് തുടരന്വേഷണം ആവശ്യപ്പെട്ടതില്‍ ആശ്വാസം തോന്നുന്നതായി പിതാവ് ജയിംസ് ജോസഫ്.

നിര്‍ണായകമാകാവുന്ന പല വിവരങ്ങളും പുറത്തു പറയാനുണ്ട്. അതെല്ലാം സിബിഐ എസ്പിയോട് നേരിട്ട് വെളിപ്പെടുത്തും. ഏറ്റവും ഉന്നത ഉദ്യോഗസ്ഥരോടു മാത്രമേ രഹസ്യസ്വഭാവമുള്ള അക്കാര്യങ്ങള്‍ തുറന്നു പറയാനാകൂ. അതിന് സാഹചര്യമുണ്ടാകുമെന്ന് കരുതുന്നു. കൂടുതല്‍ പുറത്തു പറഞ്ഞാല്‍ അത് അന്വേഷണത്തെ ബാധിക്കും. കോടതിയില്‍നിന്ന് നീതി ലഭിച്ച സാഹചര്യത്തില്‍ വീഴ്ചയില്ലാത്ത അന്വേഷണം സിബിഐ നടത്തട്ടെ. അവരോട് പൂര്‍ണമായി സഹകരിക്കുമെന്നും ജയിംസ് കൂട്ടിച്ചേര്‍ത്തു.