കോട്ടയത്ത് മാമ്പഴമേള തുടങ്ങി
Friday, May 10, 2024 11:39 PM IST
കോട്ടയം: രുചിയിലും വലിപ്പത്തിലും നിറത്തിലും മാമ്പഴ വൈവിധ്യം. മല്ലിക, അല്‍ഫോന്‍സോ, കിളിച്ചുണ്ടന്‍, കപ്പമാങ്ങ, രത്‌നഗിരി, പേരയ്ക്കാമാങ്ങ, നീലം, പ്രിയോര്‍, നക്ഷത്രക്കല്ല്, മൂവാണ്ടന്‍ തുടങ്ങി വിവിധ ഇനം മാമ്പഴങ്ങളുടെ പ്രര്‍ശനവും വില്‍പ്പനയും ഇന്നലെ ആരംഭിച്ചു.

മാംഗോ ഗ്രോവേഴ്‌സ് കണ്‍സോര്‍ഷ്യത്തിന്‍റെ ആഭിമുഖ്യത്തില്‍ നാഗമ്പടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് രുചിഭേദങ്ങളുടെ മാമ്പഴമേള.

പൊതുമാര്‍ക്കറ്റിനെക്കാള്‍ വില അല്‍പം കൂടുതലെങ്കിലും മേളയിലെ മാമ്പഴം വിഷരഹിതമാണെന്ന് സംഘാടകര്‍ പറഞ്ഞു. ഇക്കൊല്ലത്തെ കനത്ത വേനല്‍ച്ചൂടില്‍ മാങ്ങയുടെ ലഭ്യതയിലും കുറവുണ്ട്.

വിവിധയിനം മാവുകളെയും പ്ലാവുകളുടെയും വില്‍പ്പനമേളയും ഇതിനൊപ്പമുണ്ട്.

കാലാപ്പാടി, കോട്ടൂര്‍ക്കോണം, ബംഗരപ്പള്ളി, സിന്ധൂരം, ഇമാം പസന്ദ് തുടങ്ങിയ മാവിന്‍ തൈകള്‍ക്ക് വില 200 രൂപ മുതല്‍ 300 രൂപവരെയാണ്. എല്ലാ സീസണിലും ഫലം തരുന്ന തായ്‌ലാന്‍ഡ് ഇനവുമുണ്ട്. ഭക്ഷ്യമേളയും ഓമനമൃഗങ്ങളുടെ പ്രദര്‍ശനവും മേളയിലുണ്ട്.