ഇരിങ്ങാലക്കുട: വാതില്‍മാടം സങ്കേതത്തിലെ വീടുകള്‍ക്കു ഭീഷണിയായ കുന്നില്‍നിന്നുള്ള മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

മണ്ണിടിച്ചില്‍ നേരിടുന്ന വാതില്‍മാടം സങ്കേതം സന്ദര്‍ശിക്കവേ അപകടഭീഷണി ഉയര്‍ത്തുന്ന കുന്ന് കണ്ടാണ് സുരേഷ് ഗോപി അതിനാവശ്യമായ തുക അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയത്.
അടുത്ത ദിവസംതന്നെ ജില്ലാ കളക്ടറും പ്ലാനിംഗ് ഓഫീസറുമായി ബന്ധപ്പെട്ട് തുക അനുവദിക്കാനുള്ള നടപടി കൈക്കൊള്ളാന്‍ ഒപ്പമുണ്ടായിരുന്ന പേഴ്സണല്‍ സ്റ്റാഫുകള്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി. നേരത്തേ കുന്നിടിച്ചില്‍ ഒഴിവാക്കാന്‍ എംഎല്‍എയായിരുന്ന പ്രഫ.കെ.യു. അരുണന്‍ 68 ലക്ഷം അനുവദിച്ചിരുന്നെങ്കിലും നടപടിയൊന്നുമായില്ലെന്നു സമീപവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സുരേഷ് ഗോപി ആവശ്യമായ തുക അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയത്.

എന്നാല്‍, എംപി ഫണ്ടില്‍നിന്ന് 50 ലക്ഷംമാത്രമേ അടിയന്തരമായി അനുവദിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ ബാക്കി തുക നോക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിലെന്തെങ്കിലും തടസങ്ങളുണ്ടെങ്കില്‍ പരിഹരിക്കാനും പദ്ധതി യാഥാര്‍ഥ്യമാക്കാനും ഒപ്പമുണ്ടായിരുന്ന നേതാക്കളോടു മന്ത്രി ആവശ്യപ്പെട്ടു. പ്രദേശത്തെ വീട്ടുകാരെ സംരക്ഷിക്കാന്‍ നഗരസഭയും എംഎല്‍എയും ഇടപെടണമെന്നും അതിന് എല്ലാ സഹായങ്ങളും ചെയ്യാന്‍ താന്‍ സന്നദ്ധനാണെന്നും സുരേഷ് ഗോപി പറഞ്ഞു.