തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരേ സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്പീക്കർക്ക് അവകാശ ലംഘനത്തിനു നോട്ടീസ് നൽകി.

നിയമസഭാ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് നടക്കുന്ന പോലീസ് അതിക്രമം സംബന്ധിച്ച് നടപടികൾ നിർത്തിവച്ചു ചർച്ച ആവശ്യപ്പെട്ട് റോജി എം. ജോണ്‍ നോട്ടീസ് നൽകിയ ഉപക്ഷേപത്തിന്‍റെ ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതായി ചെന്നിത്തല ചൂണ്ടിക്കാട്ടി.


2016 മുതൽ ഇതുവരെ അച്ചടക്കനടപടിയുടെ ഭാഗമായി ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 144 പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു എന്നാണു മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. എന്നാൽ പിരിച്ചുവിടപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പേരോ, പദവിയോ, മറ്റ് വിശദാംശങ്ങളോ അടങ്ങുന്ന ഒരു ലിസ്റ്റ് സഭയുടെ മുൻപാകെ വയ്ക്കാതെയാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത്.

തികച്ചും അവാസ്തവമായ കണക്കാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനം കൊണ്ടുവരാൻ തനിക്ക് അനുമതി നൽകണമെന്ന് രമേശ് ചെന്നിത്തല കത്തിലൂടെ സ്പീക്കറോട് അഭ്യർഥിച്ചു.