കൊച്ചി: മുനമ്പം വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് സർക്കാർ അടിയന്തരമായി നടപ്പിലാക്കിത്തരണമെന്ന് ഭൂസംരക്ഷണ സമിതി ആവശ്യപ്പെട്ടു. 610 കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ തയാറായ ഹൈക്കോടതി വിധി അഭിനന്ദനാർഹമാണ്. കഴിഞ്ഞ ഒരു വർഷമായി മുനമ്പത്തെ ജനങ്ങൾ നടത്തുന്ന സഹനസമരത്തിന്‍റെ വിജയമാണ് ഈ വിധി.

വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തിൽ നടക്കുന്ന റിലേ നിരാഹാരസമരത്തിന്‍റെ 363-ാം ദിവസത്തിലാണു കോടതിയിൽനിന്ന് അനുകൂല ഉത്തരവുണ്ടായത്. സമരസമിതി അംഗങ്ങളും പ്രദേശവാസികളും മധുരം പങ്കിട്ട് ആഹ്ലാദം പങ്കുവച്ചു.

സമിതി പ്രസിഡന്‍റ് ജോസഫ് റോക്കി അധ്യക്ഷത വഹിച്ചു. ഫാ. മോൻസി വർഗീസ് അറയ്ക്കൽ സത്യഗ്രഹികൾക്കു നാരാങ്ങാനീര് നൽകി. ഭാരവാഹികളായ ജോസഫ് ബെന്നി കുറുപ്പശേരി, മുരുകൻ കാതി കുളത്ത്, ജോജോ മനക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഡിവിഷൻ ബെഞ്ചിന്‍റെ വിധി സ്വാഗതാർഹം: ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ

കോട്ടപ്പുറം: മുനമ്പത്തെ ഭൂമി വഖഫല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധിയെ സ്വാഗതംചെയ്യുന്നതായി കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ. ഒരു വർഷമായി മുനമ്പം ജനത നടത്തുന്ന നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾക്കും സമരങ്ങൾക്കും ദൈവം നൽകിയ സമ്മാനമാണ് ഈ വിധി. ന്യായമായ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ജനങ്ങൾക്ക് ഈ വിധി പ്രത്യാശ നൽകുന്നു. പൊതുജനത്തിനു നീതിപീഠത്തിലുള്ള വിശ്വാസം വർധിപ്പിക്കുന്നതാണ് വിധി.

മുനമ്പം ജനതയുടെ റവന്യു അവകാശം സംരക്ഷിക്കാനും അവർക്കു നീതി ലഭ്യമാക്കാനും സർക്കാർ നിയമിച്ച ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ കമ്മീഷന്‍റെ നിയമനം ചോദ്യംചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ അപ്പീൽ സമർപ്പിച്ച് മുനമ്പം ജനത ആഗ്രഹിച്ച ന്യായമായ വിധി സമ്പാദിക്കാൻ സംസ്ഥാനസർക്കാർ എടുത്ത അവസരോചിതമായ നടപടികളെ ബിഷപ് അഭിനന്ദിച്ചു.

ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിന്‍റെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ 610 കുടുംബങ്ങളുടെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനും വിലകൊടുത്തു വാങ്ങിയ ഭൂമിയുടെ ഉടമസ്ഥതയും അതിൻമേലുള്ള റവന്യു അവകാശങ്ങളും തിരികെനൽകാനും സംസ്ഥാനസർക്കാർ നടപടികൾ സ്വീകരിക്കണമെന്നു ബിഷപ് ആവശ്യപ്പെട്ടു.

കോടതിവിധി സ്വാഗതാർഹം: ജോസ് കെ. മാണി

കോട്ടയം: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷണവും മുനമ്പം വിഷയത്തില്‍ കമ്മീഷനെ നിയോഗിക്കാനും അന്വേഷണത്തിനും സര്‍ക്കാരിന് അധികാരമുണ്ടെന്ന കോടതി ഉത്തരവും സ്വാഗതാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്‍മാന്‍ ജോസ് കെ. മാണി.

2019ല്‍ മുനമ്പത്തെ ഭൂമി വഖഫായി പ്രഖ്യാപിച്ച വഖഫ് ബോര്‍ഡ് ഉത്തരവ് നിയമപരമായി തെറ്റാണെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് മുനമ്പം നിവാസികളുടെ ആശങ്കകള്‍ അകറ്റുന്ന സുപ്രധാനമായ നിരീക്ഷണമാണെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.

“സർക്കാരിന്‍റെ നിലപാടുകൾക്കുള്ള അംഗീകാരം”

വൈപ്പിൻ: മുനമ്പം വിഷയത്തിൽ ഇരകൾക്ക് അനുകൂലമായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധി സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കുള്ള അംഗീകാരമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ.

സഹനസമരത്തിന്‍റെ ‍വിജയമെന്ന് ആക്്ട്സ്

ചെറായി: കഴിഞ്ഞ ഒരു വർഷമായി മുനമ്പത്തെ ജനങ്ങൾ നടത്തുന്ന സഹനസമരത്തിന്‍റെ വിജയം കൂടിയാണ് ഇന്നലത്തെ ഹൈക്കോടതി വിധിയെന്നു ആക്്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുനന്പം ജനതയുടെ റവന്യു അധികാരങ്ങൾ പുനഃസ്ഥാപിക്കണം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുനന്പം ജനതയുടെ റവന്യൂ അധികാരങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

പാവപ്പെട്ട മുനന്പം ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി അവരുടെ ഭൂമിയുടെ മേലുള്ള റവന്യൂ അധികാരങ്ങൾ തിരിച്ചു കൊടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയെങ്കിലും തയ്യാറാവണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മുനമ്പത്തെ മനുഷ്യർക്ക്‌ അടിയന്തരമായി റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു നല്‍കണം: സീറോമലബാർ സഭ

കാക്കനാട്: മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന നിർണായകമായ ഹൈക്കോടതി നിരീക്ഷണത്തിന്‍റെ വെളിച്ചത്തിൽ മുനമ്പം നിവാസികളുടെ കൈവശാവകാശമുള്ള ഭൂമിയിന്മേൽ സർക്കാർ അടിയന്തരമായി റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു നല്‍ കണമെന്ന് സീറോമലബാർ സഭാ വക്താവ് ഫാ ടോം ഓലിക്കരോട്ട്. മുനമ്പത്തെ ഭൂമിയുടെ പരിശോധനയുമായി ബന്ധപ്പെട്ട് സർക്കാരിന് കമ്മീഷനെ വയ്ക്കാനും ഭൂമി പരിശോധിക്കാനുമുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവിനൊപ്പം ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം സ്വാഗതാർഹമാണ്.


മുനമ്പം വിഷയത്തിൽ നീതി ഉറപ്പാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പായി മാത്രമേ ഈ കോടതി വിധിയെയും നിരീക്ഷണത്തെയും കാണാനാവൂ. വിലകൊടുത്തു വാങ്ങിയ ഭൂമിയും അതിന്മേലുള്ള ക്രയവിക്രയ അവകാശവും നിലനിർത്താനുള്ള മുനമ്പം ജനതയുടെ പോരാട്ടത്തിനൊപ്പം സീറോമലബാർ സഭ എന്നുമുണ്ടാകുമെന്നും ഫാ. ടോം ഓലിക്കരോട്ട് കൂട്ടിച്ചേർത്തു.

മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നും വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേപറ്റൂ എന്നുമുള്ള ഹൈക്കോടതി സിംഗിൾബെഞ്ച് നിലപാട് ചോദ്യം ചെയ്തുകൊണ്ട് അപ്പീൽ സമർപ്പിച്ച കേരളസർക്കാരിന്‍റെ നിലപാട് അഭിനന്ദനം അർഹിക്കുന്നതാണ്.

എന്നാൽ, മുനമ്പം ജനതയ്ക്കു നീതി ഉറപ്പാക്കണമെങ്കിൽ അവരുടെ കൈവശഭൂമിയിന്മേലുള്ള റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ട്. കേരള സർക്കാർ ഈ വിഷയത്തിൽ സത്വരമായ നടപടികൾ സ്വീകരിക്കണമെന്നും സീറോമലബാർ സഭാവക്താവ് ആവശ്യപ്പെട്ടു.

ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: കെആര്‍എല്‍സിസി

കൊച്ചി: ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെ പൂര്‍ണമായും നിരാകരിച്ചുകൊണ്ട് മുനമ്പത്തേതു വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അസന്നിഗ്ധമായി പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹവും പ്രത്യാശാഭരിതവുമെന്ന് കെആര്‍എല്‍സിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. മൗലിക അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള മുനമ്പം ജനതയുടെ ധര്‍മസമരത്തിന്‍റെയും നീതിന്യായ വ്യവസ്ഥിതിയുടെയും വിജയമാണ് ഈ വിധി.

മുനമ്പം ജനതയുടെ റവന്യു അവകാശം സംരക്ഷിക്കാനും പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനുംവേണ്ടി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രന്‍നായര്‍ കമ്മീഷന്‍റെ നിയമനം ചോദ്യം ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ അപ്പീല്‍ സമര്‍പ്പിച്ച് മുനമ്പം ജനതയ്ക്ക് അനുകൂലമായ വിധി സമ്പാദിച്ച കേരള സര്‍ക്കാരിന്‍റെ ആര്‍ജവത്തെ കെആര്‍എല്‍സിസി അഭിനന്ദിച്ചു.

ഡിവിഷന്‍ ബെഞ്ചിന്‍റെ പുതിയ ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ മുനമ്പം ജനതയുടെ റവന്യു അവകാശങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. ജിജു ജോര്‍ജ് അറക്കത്തറ എന്നിവര്‍ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ വിജയമെന്ന് കത്തോലിക്ക കോൺഗ്രസ്

കൊച്ചി: മുനമ്പം വിഷയത്തിൽ ജുഡീഷൽ കമ്മീഷനെ നിയമിച്ചതിനെതിരേയുള്ള പരാതിയിൽ ഹൈക്കോടതിയിൽനിന്നുണ്ടായ വിധി രാഷ്‌ട്രീയ അജൻഡകൾക്കു മേലുള്ള ഭരണഘടനയുടെ വിജയമാണെന്ന് കത്തോലിക്ക കോൺഗ്രസ്.

മുനമ്പത്തെ ഭൂമി കൈമാറ്റം വഖഫ് കൈമാറ്റമല്ല എന്ന കണ്ടെത്തലും ഭൂമി വഖഫ് ഭൂമിയാണെന്നു പ്രഖ്യാപിച്ച ഉത്തരവ് തെറ്റാണെന്നുമുള്ള കോടതി നിരീക്ഷണം നീതിയുടെ വിജയമാണ്. കോടതിവിധി വഖഫ് വിഷയത്തിൽ കത്തോലിക്ക കോൺഗ്രസ് മുന്നോട്ടുവച്ച ആവശ്യങ്ങളുടെ അംഗീകാരംകൂടിയാണ്.

മുനമ്പത്തെ ജനതയുടെ റവന്യു അവകാശം പുനഃസ്ഥാപിക്കാൻ സർക്കാർ ഉടൻ തയാറാകണം. വഖഫ് ബോർഡിന്‍റെ അനിയന്ത്രിതമായ അധികാരം വെട്ടിക്കുറയ്ക്കണം. വഖഫ് അവകാശത്തിന് കാലപരിധി നിശ്ചയിക്കണം. വഖഫ് ബോർഡിന്‍റെ അധികാരത്തിന് കോടതി നിയന്ത്രണം വേണം. ഇനിയെങ്കിലും മുനമ്പം ജനതയ്ക്ക് ഒപ്പം നിൽക്കാൻ എല്ലാ രാഷ്‌ട്രീയപാർട്ടികളും തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു .

പ്രസിഡന്‍റ് പ്രഫ. രാജീവ്‌ കൊച്ചുപറമ്പിലിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, പ്രഫ. കെ. എം. ഫ്രാൻസിസ്, ബെന്നി ആന്‍റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, തോമസ് ആന്‍റണി, അഡ്വ . മനു വരാപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.