ഇരിട്ടി: പേരട്ട-തൊട്ടിൽപാലം പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ട്രാൻസ്ഫോർമർ ഇനിയും യാഥാർഥ്യമായില്ല. ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള ഇരുന്പ് തൂണുകൾ ആറുമാസം മുന്പ് കെഎസ്ഇബി റോഡരികിൽ സ്ഥാപിച്ചുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.

വർഷങ്ങളായി വോൾട്ടേജ് ക്ഷാമം അനുഭവപ്പെടുന്ന തൊട്ടിൽപാലം പ്രദേശത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് ഇവിടെ ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ തീരുമാനിച്ചത്.

വോൾട്ടേജ് ക്ഷാമം കാരണം ഈ മേഖലയിലെ വിദ്യാർഥികൾ പഠനമുൾപ്പടെയുള്ള കാര്യങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുന്നുണ്ട്. കുടിവെള്ള പദ്ധതിയുടെ മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയാത്തത് കുടിവെള്ള വിതരണത്തെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

കർണാടക വനത്തോട് അതിർത്തി പങ്കിടുന്ന ഈ ഗ്രാമം വന്യജീവി ഭീഷണി നേരിടുന്ന പ്രദേശംകൂടിയാണ്. തെരുവ് വിളക്കുകൾ കത്താത്തത് കാരണം രാത്രി നേരിടുന്ന വെളിച്ചക്കുറവ് രാത്രികാല യാത്രക്കാർക്കും ഭീഷണിയാണ്.

മേഖലയിൽ 200 ഓളം വരുന്ന കുടുംബങ്ങളാണ് കെഎസ്ഇബിയുടെ അവഗണനയിൽ വോൾട്ടേജ് ക്ഷാമം മൂലം ദുരിതം അനുഭവിക്കുന്നത്.