പയ്യാവൂർ: മലയോര പാതയിൽ പയ്യാവൂർ പൊന്നുംപറമ്പിൽ ജലജീവൻമിഷന് വേണ്ടി കുഴിച്ച കുഴി യാത്രക്കാർക്കും വ്യാപാരികൾക്കും തീരാ ദുരിതമായി. കുഴിയെടുത്തവർ അശാസ്ത്രീയ രീതിയിൽ മണ്ണിട്ട് മൂടിയത് കാരണം നൂറ്റമ്പത് മീറ്ററോളം റോഡ് തകർന്നു ഗർത്തം രൂപപ്പെട്ടു.

ഇതോടെ പയ്യാവൂർ, ആലക്കോട്, ചെറുപുഴ, ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടു ന്നതും പതിവായി. കഴിഞ്ഞ ദിവസം രാത്രി കുഴിയിൽ വീണ കാർ നാട്ടുകാരാണ് പുറത്തെത്തിച്ചത്. പൊന്നുംപറമ്പ് വളവു മുതൽ പെട്രോൾപമ്പ് വരെയാണ് പലയിടത്തായി ഗർത്തം രൂപപ്പെട്ടത്. ഗർത്തം രൂപപ്പെട്ട ഭാഗത്ത് വാഴകൾ നട്ടുള്ള പ്രതിഷേധവും കാണാം.

വ്യാപാരികൾ പഴയ പൈപ്പുകളും മറ്റും സ്ഥാപിച്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. റോഡിന്‍റെ അരികി ലെ ഗർത്തം കാണാതെ കാറുകളടക്കം അപകടത്തിൽപ്പെടുകയാണ്.

പൊന്നുംപറമ്പ് ജംഗ്ഷനിലെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ജൽജീവൻ മിഷൻ അധികൃതർ സ്ഥാപന ങ്ങൾക്ക് മുന്നിൽ മെറ്റൽ ഇറക്കിയാണ് താത്കാലിക പരിഹാരം ഉണ്ടാക്കിയത്.