കേളകം: നിർദിഷ്ട മട്ടന്നൂർ-മാനന്തവാടി എയർപോർട്ട് കണക്ടിവിറ്റി റോഡിന്‍റെ സാമൂഹിക ആഘാത പഠന റിപ്പോർട്ട് അംഗീകരിച്ച സർക്കാർ ഭൂമി എറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളാരംഭിക്കുന്നതിന് ഉത്തവ് പുറപ്പെടുവിച്ചു. വിദഗ്‌ധ സമിതിയുടെ ശിപാർശ, സാമുഹ്യാഘാത പഠന റിപ്പോർട്ട്, കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.

മാനന്തവാടി-കൊട്ടിയൂർ-പേരാവൂർ-മട്ടന്നൂർ എയർപോർട്ട് റോഡ് നവീകരണത്തിനു വേണ്ടി 84.906 ഹെക്ടർ ഭൂമിയാണ് കണ്ടെത്തിയത്. ഇതിൽ നെൽവയൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആയത് 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ടിലെയും ബന്ധപ്പെട്ട ചട്ടങ്ങളിലെയും നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ പരിവർത്തനം ചെയ്യാവൂ എന്ന വ്യവസ്ഥക്കു വിധേയമായേ നടപടികളുമായി മുന്നോട്ട് പോകാവൂ എന്ന് ഉത്തരവിൽ പറയുന്നു.

2013-ലെ ആർഎഫ്സിറ്റിഎൽഎആർആർ നിയമത്തിലെ സെക്ഷൻ-അഞ്ച് പ്രകാരം ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ പരാതികൾ കേൾക്കുന്നതിന് പബ്ലിക് ഹിയറിംഗ് ഉൾപ്പെടെ നടത്തിയിരുന്നു.