പയ്യാവൂർ: കിഫ്ബി പദ്ധതി മുഖേന നവീകരണം നടത്തി വരുന്ന ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവിൽ റോഡിൽ താത്കാലിക പാലം മഴയിൽ ഒലിച്ചു പോയതിനെ തുടർന്നുണ്ടായ യാത്രാ ദുരിതം പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി.

എഫ്എംബി പ്രകാരം താലൂക്ക് സർവെയർ അളന്ന് തിട്ടപ്പെടുത്തിയ കൊട്ടൂർവയലിൽ റോഡ് പണിക്ക് തടസമായ കെട്ടിടത്തിന്‍റെ ഭാഗം കരാറുകാരനോ ഉടമസ്ഥനോ പൊളിച്ചു നീക്കാതെ ഓവുചാലിന്‍റെ പണി പൂർത്തിയാക്കാനാകില്ല.

ഇക്കാരണത്താൽ ഈ ഭാഗത്തെ പ്രവൃത്തി മന്ദഗതിയായി. ചെമ്പന്തൊട്ടിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം കരാറുകാരൻ പൊളിക്കട്ടെ എന്ന് ഉടമയും ഉടമ പൊളിക്കട്ടെ എന്ന് കരാറുകാരനും തമ്മിൽ തർക്കത്തിലാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉത്തരവാദപ്പെട്ട അധികാരികൾ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് സഞ്ജു കൃഷ്ണകുമാർ ആവശ്യപ്പെട്ടു.