പൊയിനാച്ചി: ഉപഭോക്തൃ സംരക്ഷണം, അളവുതൂക്ക കൃത്യത, പായ്ക്ക് ചെയ്ത ഉത്പന്നങ്ങളിലെ കൃത്യത എന്നിവ ഉറപ്പ് വരുത്തുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് ബട്ടത്തൂരില്‍ നിര്‍മിച്ച സെക്കന്‍ഡറി സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറി യൂണിറ്റ് ലീഗല്‍ മെട്രോളജി മന്ത്രി ജി.ആര്‍. അനില്‍ നാടിന് സമര്‍പ്പിച്ചു.

ഉത്തരമേഖലയിലെ ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ ലബോറട്ടറി യൂണിറ്റ് യാഥാര്‍ഥ്യമാകുന്നതോടെ സമീപ ജില്ലകളിലെ ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ ഉപയോഗിക്കുന്ന വര്‍ക്കിംഗ് സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങളുടെ കാലികമായ പുനഃപരിശോധനയില്‍ കൃത്യത വരുത്താന്‍ സാധിക്കും. 1.5 കോടി രൂപ ചെലവഴിച്ച് 7000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഒരുക്കിയ ആധുനിക സൗകര്യത്തൂടെയുള്ള മൂന്നുനില കെട്ടിടമാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്.

ഇന്ത്യയുടെ അളവ് തൂക്ക സംവിധാനത്തിന്‍റെ ആധാരമായ ഡല്‍ഹിയിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ സൂക്ഷിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡുകള്‍ അടിസ്ഥാനമാക്കിയാണ് രാജ്യത്തുടനീളമുള്ള റഫറന്‍സ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറികള്‍ (ആര്‍ആര്‍എസ്എല്‍) പ്രവര്‍ത്തിക്കുന്നത്. ഇവയുടെ കീഴിലുള്ള സെക്കന്‍ഡറി സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറികളിലാണ് ലീഗല്‍ മെട്രോളജി വര്‍ക്കിംഗ് സ്റ്റാന്‍ഡേഡുകള്‍ പരിശോധിച്ചു കൃത്യത ഉറപ്പുവരുത്തുന്നത്.

ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണംചെയ്യുന്ന രീതിയില്‍ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജില്ലയില്‍ സെക്കന്‍ഡറി ലബോറട്ടറി യൂണിറ്റ് സ്ഥാപിച്ചത്.ഇതോടൊപ്പം വിഭാവനം ചെയ്ത ടാങ്കര്‍ ലോറി കാലിബ്രേഷന്‍ യൂണിറ്റ് അടുത്ത ഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യും.