പെരുമ്പടവ്: ചപ്പാരപ്പടവ്-വിമലശേരി-എരുവാട്ടി-മേരിഗിരി-തേർത്തല്ലി റോഡ് ശാപമോക്ഷം കാത്ത് ഗ്രാമവാസികൾ. ഒരു പതിറ്റാണ്ടുകാലത്തെ മുറവിളിക്ക് ശേഷമാണ് റോഡ് മെക്കാഡം ടാറിംഗ് അനുവദിച്ചത്. എന്നാൽ, കോൺട്രാക്ടറുടെ അനാസ്ഥ കാരണം റോഡ് പണി ഇഴഞ്ഞു നീങ്ങുകയാണ്. പണിപൂർത്തീകരിക്കേണ്ട നാളുകൾ പിന്നിട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. ഇപ്പോഴും ടാറിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

നിലവിൽ യാത്രാ യോഗ്യമായ റോഡ് ഉണ്ടായിരുന്നെങ്കിലും അത് മെക്കാഡം ടാറിങ്ങിനായി കുത്തിപ്പൊളിച്ചതിനാൽ ഇപ്പോൾ യാത്ര ഏറെ ദുരിതത്തിലാണ്. വാഹനങ്ങൾ റോഡിൽ താഴ്ന്നു പോവുകയാണ്. കാൽനടയാത്രയ്ക്ക് പോലും കഴിയാത്ത വിധത്തിൽ റോഡ് തകർന്നിട്ടും കോൺട്രാക്ടർറും അധികൃതരും മൗനം നടിക്കുകയാണ്.

അത്യാവശ്യത്തിന് ആസ്പത്രികളിൽ പോലും പോകാൻ സാധിക്കുന്നില്ല. നാളെ സ്കൂൾ തുറക്കുന്ന തോടുകൂടി സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഏറെ ദുരിതം അനുഭവിക്കേണ്ടിവരും.