ചെമ്പേരി: ഇംഗ്ലീഷ് അധ്യാപന രംഗത്ത് നൂതന പരീക്ഷണങ്ങൾ നടത്തി ഭാഷാപഠനം രസകരവും ജനകീയവുമാക്കിയ അധ്യാപകൻ ടി.എം. രാമചന്ദ്രൻ മൂന്നു പതിറ്റാണ്ടിലേറെക്കാലത്തെ സേവനത്തിന് ശേഷം ഇന്ന് വിരമിക്കും.

ദീർഘകാലം ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകനായിരുന്ന രാമചന്ദ്രൻ പൂപ്പറമ്പിലെ ഏരുവേശി ഗവ. യുപി സ്കൂൾ മുഖ്യാധ്യാപകനായാണ് വിരമിക്കുന്നത്. കല്യാശേരി ഗവ. ഹൈസ്കൂൾ അധ്യാപകനായിരിക്കെ പത്താം തരം വിദ്യാർഥികൾക്കായി "മാജിക് കാർഡ്സ്' എന്ന പേരിൽ തയാറാക്കിയ നൂറ് കാർഡുകൾ ഉൾപ്പെടുന്ന പ്രത്യേക പഠന സാമഗ്രി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. "ഇംഗ്ലീഷ് കാസിൽ', "ആൽഫബെറ്റ്', "ബലൂൺസ്' എന്നീ പേരുകളിൽ തയാറാക്കിയ പഠനപദ്ധതികളും ശില്പശാലയും ശ്രദ്ധേയമായിരുന്നു. "മാജിക് ഗ്രാമർ കാർഡ്സ്' എന്ന പേരിൽ എഴുതിയ വ്യാകരണ പുസ്തകം അവതരണ ശൈലി കൊണ്ട് ഏവർക്കും പ്രിയപ്പെട്ടതായി.

ഫേസ്ബുക്കിൽ അവതരിപ്പിച്ച "സിക്സ്റ്റി സെക്കന്‍റ്സ്' എന്ന ഇംഗ്ലീഷ് പഠന വീഡിയോയ്ക്ക് ഇന്നു വൻ ജനപ്രീതിയാണ്. കണ്ണൂർ ജില്ലാതല ഇംഗ്ലീഷ് അധ്യാപക പരിശീലകനായും ജില്ലാ പഞ്ചായത്തിന്‍റെ മുകുളം പഠന സഹായി തയാറാക്കുന്ന സംഘത്തിലും പ്രവർത്തിച്ചു. 33 വർഷം അധ്യാപകനായി ജോലി ചെയ്ത രാമചന്ദ്രൻ മലപ്പട്ടം ചൂളിയാട് സ്വദേശിയാണ്.