ഇരിട്ടി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഇരിട്ടി മേഖലയിലെ വിദ്യാർഥികളെയും വിദ്യാർഥികളെ ഉന്നത വിജയത്തിന് പ്രാപ്തമാക്കിയ വിദ്യാലയങ്ങളേയും മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപിക, വിദേശ വിദ്യാഭ്യാസ രംഗത്തെ അതികായരായ സാന്‍റാ മോണിക്ക സ്റ്റഡി എബ്രോഡുമായി സഹകരിച്ച് ആദരിച്ചു.

ഇരിട്ടി സെന്‍റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന ആദരം-2025 പരിപാടി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ വിജയം കൈവരിക്കാനാകൂ എന്നും വിദ്യാഭ്യാസത്തിന്‍റെ രണ്ട് പ്രാരംഭ കടന്പകളാണ് എസ്എസ്എൽസിയും പ്ലസ് ടുവുമെന്ന് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.

വിജയികൾക്ക് മാത്രമല്ല വിജയത്തിലേക്ക് വിദ്യാർഥികളെ ഒരുക്കിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും ലഭിക്കുന്ന അംഗീകാരം കൂടിയാണ് ദീപികയുടെ ആദരവ്.‌- സണ്ണി ജോസഫ് പറഞ്ഞു.

മികച്ച നേട്ടം കരസ്ഥമാക്കിയ സിഎംഐ ക്രൈസ്റ്റ് സ്കൂൾ ഇരിട്ടി, നവജ്യോതി സീനിയർ സെക്കൻഡറി സ്കൂൾ എടത്തൊട്ടി , ഫ്ലോറിറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉളിക്കൽ, സെന്‍റ് അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കീഴ്പ്പള്ളി, ബെൻഹിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ കുന്നോത്ത് , സെന്‍റ് . തോമസ് ഹയർ സെക്കൻഡറി സ്കൂൾ കിളിയന്തറ, സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കുന്നോത്ത്, സെന്‍റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പേരട്ട , സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എടൂർ, സേക്രട്ട് ഹാർട്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്ങാടിക്കടവ് , സെന്‍റ് ജോൺസ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കടത്തുംകടവ്, സെന്‍റ് തോമസ് ഹൈസ്കൂൾ കരിക്കോട്ടക്കരി , സെന്‍റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ വെളിമാനം, മേരിലാൻഡ് സ്കൂൾ മടമ്പം , ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം കേളകം എന്നീ വിദ്യാലയങ്ങളെയും നൂറുശതമാനം വിജയം നേടിയ സ്കൂൾ പ്രിൻസിപ്പൽമാരെയും കെപിസിസി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ് എംഎൽഎയെയും ചടങ്ങിൽ ആദരിച്ചു. 500ലധികം വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.