കണ്ണൂർ: തോട്ടട ഇഎസ്ഐ ആശുപത്രിയിൽ ആംബുലൻസും രണ്ട് ഡ്രൈവർമാരുമുണ്ടെങ്കിലും ശനിയാഴ്ച ഉച്ചകഴിഞ്ഞ് തിങ്കളാഴ്ച രാവിലെ എട്ടുവരെ സേവനം ലഭിക്കില്ലെന്ന് ഔദ്യോഗിക അറിയിപ്പ് ! ആശുപത്രി സേവനങ്ങൾ വിവരിച്ച് സൂപ്രണ്ട് ഒപ്പിട്ട് പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്.

ആശുപത്രിയിൽ ആബുലൻസ് സേവനം 24 മണിക്കൂറും ലഭ്യമാണെന്ന് വ്യക്തമാക്കുന്ന അറിയിപ്പിൽ തന്നെയാണ് ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മുതൽ തിങ്കളാഴ്ച രാവിലെ എട്ടുവരെ ആംബുലൻസ് സേവനം ലഭിക്കില്ലെന്ന വിചിത്രമായ ‌അറിയിപ്പുമുള്ളത്. ഇതോടെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ തിങ്കൾ രാവിലെ എട്ടുവരെ ആംബുലൻസ് സേവനം ലഭിക്കേണ്ടവർ മറ്റു വഴികൾ തേടണമെന്നാണ് നോട്ടീസിലൂടെ പറയാതെ പറയുന്നത്.

രണ്ട് ഡ്രൈവർമാർക്കും ഒരേ ദിവസം വീക്ക്‌ലി ഓഫ് അനുവദിക്കുന്നതാണ് ആംബുലൻസ് സേവനം തടസപ്പെടാൻ കാരണമെന്ന് ആശുപത്രിയെ ആശ്രയിക്കുന്നവർ പറയുന്നു. കണ്ണൂർ ജില്ലയിലെയും കോഴിക്കോട് വടകര ഉൾപ്പടെയുള്ള മേഖലകളിലെ ഇഎസ്ഐ ആനുകൂല്യമുള്ളവരും ബന്ധുക്കളും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ആശുപത്രിയാണ് തോട്ടടയിലേത്.

തൊഴിൽവകുപ്പിന്‍റെ കീഴിലാണ് ആശുപത്രിയെങ്കിലും ആരോഗ്യമേഖലയിലെ നിയമങ്ങൾക്കനുസൃതമായിട്ടു കൂടിയാണ് പ്രവർത്തനം. ആശുപത്രികളിൽ ആംബുലൻസ് ഡ്രൈവർമാരുടെ സേവനം ഏതു സമയവും ഉറപ്പാക്കണമെന്നാണ് ചട്ടം. ഇതു സംബന്ധിച്ച് സംസ്ഥാന തൊഴിൽ മന്ത്രി, കേന്ദ്ര തൊഴിൽ മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ഇഎസ്ഐ ഉന്നതോദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ട്രേഡ് യൂണിയൻ സംഘടനകൾ.