തളിപ്പറമ്പ്: കുപ്പത്ത് വൈദ്യുത തൂണുകൾ നിലം പതിച്ചു. കനത്ത മഴയെ തുടർന്ന് ദേശീയ പാത പ്രവൃത്തി നടക്കുന്ന കുപ്പം കപ്പണത്തട്ടിൽ സിമന്‍റ് പ്ലാസ്റ്റർ ചെയ്ത ഭാഗത്തെ കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തെ തൂണാണ് താഴേക്ക് പതിച്ചത്. സമീപത്ത് തന്നെയുള്ള ഫർണിച്ചർ സ്ഥാപനത്തിലേക്കുള്ള ത്രീ ഫെയ്സ് ലൈൻ കടന്നു പോകുന്ന തൂണാണ് തകർന്നത്.

കുപ്പം കപ്പണത്തട്ടിൽ മണ്ണിടിച്ചിൽ തുടങ്ങിയപ്പോൾ തന്നെ അപകട സാധ്യത മുൻനിർത്തി ഇതുവഴിയുള്ള വൈദ്യുത വിതരണം ഒഴിവാക്കുകയും ഫർണിച്ചർ സ്ഥാപനത്തിലേക്ക് കേബിൾ വഴി കണക്‌ഷൻ നൽകുകയും ചെയ്തിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അതേ സമയം മണ്ണിടിച്ചിൽ, വെള്ളം കുത്തിയൊലിക്കൽ എന്നിവ തടയാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. കുപ്പം കപ്പണത്തട്ട് ദേശീയപാത വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കുന്ന കാര്യം ഇന്ന് പരിശോധിക്കും.