വിളക്കന്നൂർ: പരിശുദ്ധ കുർബാനയിൽ ഈശോയുടെ യഥാർഥ സ്ഥാനത്തെക്കുറിച്ചുള്ള നമ്മുടെ വിശ്വാസത്തിന് സ്വർഗം നല്കിയ ദൃശ്യമായ അടയാളമാണ് വിളക്കന്നൂരിലേതെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.

വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളത്തിന് വത്തിക്കാന്‍റെ അംഗീകാരം ലഭിച്ചതിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിന്‍റെ ഭാഗമായി നടന്ന സമൂഹബലിമധ്യേ വചനസന്ദേശം നല്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി.

പരിശുദ്ധ കുർബാനയോടുള്ള ഭക്തിയിലാണ് കുടിയേറ്റജനത മലബാറിനെ കീഴടക്കിയത്. പരിശുദ്ധ കുർബാനയുമായിട്ടുള്ള വ്യക്തിബന്ധം കാത്തുസൂക്ഷിക്കണം. കുടിയേറ്റ ജനതയുടെ അഗാധമായ വിശ്വാസത്തിനും ദിവ്യകാരുണ്യത്തോടുള്ള സ്നേഹത്തിനും ലഭിച്ച സ്വർഗീയ പ്രതികരണമാണിത്.

ഈ അടയാളം വെറും കാഴ്ചയല്ല. മറിച്ച് നമ്മുടെ വിശ്വാസത്തെ കൂടുതൽ ആഴപ്പെടുത്താനും വിശുദ്ധ കുർബാനയോടുള്ള ഭക്തി വർധിപ്പിക്കാനുമുള്ള ദൈവിക ക്ഷണം കൂടിയാണ്.

നമ്മൾക്ക് ലഭിച്ചിരിക്കുന്ന അടയാളം നമ്മുടെ ഇടയിൽ വിശ്വാസത്തിന്‍റെ തീ ആളിക്കത്തിക്കാനും ദിവ്യകാരുണ്യത്തോടുള്ള സ്നേഹം വർധിപ്പിക്കാനും സഹായിക്കുമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.